ശബരിമല: സന്നിധാനത്ത് ശനിയാഴ്ച്ച നടത്തിയ ആന്റിജൻ പരിശോധനയിലാണ് 36 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 18 പോലീസുകാരും, 17 ദേവസ്വം ജീവനക്കാരും, ഒരു ഹോട്ടൽ തൊഴിലാളിയും ഉൾപ്പെടുന്നു. തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹം ജോലി നോക്കിയ ഹോട്ടൽ താൽക്കാലികമായി അടച്ചു. 138 പേരാണ് പരിശോധനയ്ക്ക് വിധേയരായത്.
കൂടുതൽ പേർക്ക് രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സമ്പർക്ക വ്യാപന ഭീഷണി നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും സന്നിധാനം കേന്ദ്രീകരിച്ച് ആന്റിജൻ പരിശോധന നടക്കും.
പല സമയങ്ങളിൽ ജോലി നോക്കുന്ന ദേവസ്വം ജീവനക്കാർ ഒരുമിച്ച് താമസിച്ചിരുന്നതായി കണ്ടെത്തി. ഇതാണ് ദേവസ്വം ജീവനക്കാർക്കിടയിൽ രോഗ വ്യാപനം കൂടാൻ ഇടയാക്കിയത്. ഇതിനെ തുടർന്ന് ഒരുമിച്ച് താമസിച്ചിരുന്നവരെ മാറ്റി പാർപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക