പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ലഹരി ഉപയോഗം കണ്ടെത്താന്‍ ഇനി നായകളും രംഗത്ത്. പരിശീലനം നേടിയ കെയ്റയും റൂബിയുമാണ് ജയിലിന്റെ കാവല്‍ ഏറ്റെടുത്തത്. ഇതോടെ സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും ഡോഗ് സ്ക്വാഡുകള്‍ സജ്ജമായി.
ജയിലിലേക്ക് ലഹരി വസ്തുക്കളെത്തുന്നതും തടവുകാര്‍ അത് ഉപയോഗിക്കുന്നതും തടയുകയാണ് ഇരുവരുടെയും ഡ്യൂട്ടി. അതിനായി
ജയിലിനുള്ളില്‍ 24 മണിക്കൂറും ഇരുവരും റോന്ത് ചുറ്റും. കെയ്റയ്ക്കും റൂബിയ്ക്കും വിഐപി സൗകര്യമാണ് തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക