ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവുകൾ തയാറാക്കുകയും ചെയ്തെന്ന കേസിൽ സരിത എസ്.നായരെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്നു പൊലീസിന് നിർദേശം.
ഭരണകക്ഷി നേതാക്കളുടെ നിർദേശത്തെത്തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണു നെയ്യാറ്റിൻകര പൊലീസിനു നിർദേശം നൽകിയത്. അതിനാൽ പ്രതികളുടെ വീടുകൾ റെയ്ഡ് ചെയ്യാനോ രേഖകൾ പിടിച്ചെടുക്കാനോ അന്വേഷണസംഘം തയാറാകുന്നില്ല. സരിതയെ അറസ്റ്റ് ചെയ്താൽ പല ഉന്നതരും കുടുങ്ങുമെന്നാണു കരുതുന്നത്. സിപിഐ നേതാവ് ടി.രതീഷും ഷാജു പാലിയോടുമാണു മറ്റു പ്രതികൾ.
‘നീ തൂങ്ങിച്ചാകൂ, ചിത്രയുടെ മരണത്തിന് പിന്നിൽ പ്രതിശ്രുത വരന്റെ സംശയരോഗവും’
കെടിഡിസിയിലും ബവ്റിജസ് കോർപറേഷനിലും ജോലി ലഭിക്കുന്നതിനു 16 ലക്ഷം രൂപ നൽകിയ 2 പേരാണ് പരാതി നൽകിയത്. സംഘം 20ലേറെപ്പേരെ കബളിപ്പിച്ചതായാണു പൊലീസ് കരുതുന്നത്. ബവ്കോ മാനേജിങ് ഡയറക്ടറുടെ വ്യാജ ഒപ്പിട്ട നിയമന ഉത്തരവുമായി ചിലർ ജോലിയിൽ ചേരാൻ എത്തി.
അവിടത്തെ ഉദ്യോഗസ്ഥ മീനാകുമാരിയെ കണ്ടപ്പോൾ ഇത്തരത്തിലൊരു നിയമന ഉത്തരവില്ലെന്നാണ് അറിയിച്ചത്. പണം നൽകിയവർ ഇക്കാര്യം സരിതയെ അറിയിച്ചു. ഏതാനും മണിക്കൂറുകൾക്കകം മീനാകുമാരി യുവാക്കളെ വിളിച്ച് എന്തിനാണു സരിതയെ വിളിച്ചതെന്നു ചോദിച്ചു കയർത്തു. തട്ടിപ്പുസംഘത്തിനു ബവ്കോയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നാണു പൊലീസിനു ലഭിച്ച സൂചന.
നിയമന ഉത്തരവുമായി യുവാക്കൾ എത്തിയപ്പോൾ തന്നെ വ്യാജമാണെന്നു തിരിച്ചറിഞ്ഞെന്നും സംഭവം വിജിലൻസ് അന്വേഷണത്തിനു വിട്ടെന്നുമാണു ബവ്കോ ഉദ്യോഗസ്ഥരുടെ വാദം. വിജിലൻസാകട്ടെ അന്വേഷണം ആരംഭിച്ചിട്ടുമില്ല. പൊലീസിൽ പരാതിയും നൽകിയിട്ടില്ല. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാർ ചെയർമാനായ കെടിഡിസിയുടെ പേരിലുള്ള വ്യാജ നിയമന ഉത്തരവുകളും പുറത്തുവന്നിട്ടുണ്ട്. കെടിഡിസിയും പൊലീസിനെ സമീപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക