സി എം രവീന്ദ്രന് പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. കഴിഞ്ഞ രണ്ട് ദിവസം തുടര്‍ച്ചയായി 26 മണിക്കൂര്‍ രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. സ്വത്ത്, ബിസിനസ് എന്നിവ സംബന്ധിച്ച ചില രേഖകൾ രവീന്ദ്രൻ ഇ.ഡി.ക്ക് മുന്നിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് കോവിഡിന്റെ പുതിയ ഘട്ടമെന്ന് ആരോഗ്യമന്ത്രി; സെല്‍ഫ് ലോക്ഡൗണ്‍ വേണം
എന്നാല്‍ ഇതുമായി പൊരുത്തപ്പെടുന്നതല്ല രവീന്ദ്രന് ഹാജരാക്കിയ വരുമാനം സംബന്ധിച്ച കണക്കുകളെന്നാണ് ഇ ഡി പറയുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ കരാറുകള്‍, വിദേശയാത്രയുടെ രേഖകള്‍ എന്നിവയും ഇനിയും ഹാജരാക്കാൻ ബാക്കിയുള്ള മറ്റു രേഖകളും തിങ്കളാഴ്ച എത്തിക്കണം എന്നാണ് ആണ് ഇ ഡി ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക