കെ.എസ്.ആര്.ടി.സി മുഴുവന്‍ ബസുകളും പുനരാരംഭിക്കാനിരിക്കെ, സാമ്പത്തിക പ്രതിസന്ധി കാരണം സര്‍വീസ് നിര്‍ത്തിവയ്ക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തെ സ്വകാര്യബസുകള്‍.
റോഡ് നികുതി ആറുമാസത്തേക്ക് ഒഴിവാക്കുകയും ഫിറ്റ്നസും പെര്‍മിറ്റും പുതുക്കാന്‍ മാര്‍ച്ച് വരെ സമയം അനുവദിക്കുകയും ചെയ്തില്ലെങ്കില്‍ ബസുകള്‍ വഴിയില്‍ ഉപേക്ഷിക്കുമെന്നാണ് ഉടമകളുടെ മുന്നറിയിപ്പ്. ഗതാഗതമന്ത്രിയെ കണ്ട് ആവശ്യം ഉന്നയിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.
‘അതിനിവള് പെണ്ണാണോ’; മോഹന്‍ലാലിന്റെ മകള്‍ വിസ്മയക്കെതിരെ അശ്ലീല കമന്റുകളും സൈബര്‍ ആക്രമണവും
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് എഴുപത് ശതമാനം ബസുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനോ, ഡീസല്‍ അടിക്കാനോ ഉള്ള വരുമാനം കിട്ടുന്നില്ലെന്ന് ഉടമകള്‍ പറയുന്നു. ഇതിനിടയിലാണ് വര്‍ഷാവസാനത്തെ അധികചെലവുകള്‍.
റോഡ് നികുതിയില്‍ നേരത്തെ ഇളവ് കിട്ടിയെങ്കിലും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ അന്‍പത് ശതമാനം നികുതി അടയ്ക്കണമെന്നാണ് നിര്‍ദേശം. ഇപ്പോഴത്തെ സ്ഥിതിയില്‍ അതിന് കഴിയില്ലെന്ന് ഉടമകള്‍ പറയുന്നു. ഫിറ്റ്നസ് പുതുക്കാന്‍ ബസോന്നിന് കുറഞ്ഞത് ഒരുലക്ഷം രൂപ വേണം. പെര്‍മിറ്റ് പുതുക്കാനും ഫീസ് അടയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക