ഡൽഹിയിൽ 3500 ആരോഗ്യ പ്രവർത്തകർക്കു വിപുലമായ പരിശീലനത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വാക്സിനേഷൻ പ്രക്രിയയുമായി ബന്ധമുള്ള ആരോഗ്യ പ്രവർത്തകർക്കു തിങ്കളാഴ്ച മുതൽ ഏകദിന പരിശീലനം നൽകും.
വാക്സീൻ സംഭരണത്തിനു 609 ശീതീകരണ ശൃംഖലകൾ (കോൾഡ് ചെയിൻ) കണ്ടെത്തി. രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ, ലോക്നായക് ഹോസ്പിറ്റൽ, കസ്തൂർബ ഹോസ്പിറ്റൽ, ബാബാസാഹേബ് അംബേദ്കർ ഹോസ്പിറ്റൽ, ജിടിബി ഹോസ്പിറ്റൽ, മൊഹല്ല ക്ലിനിക്കുകൾ എന്നിവിടങ്ങളിലാണു വാക്സീൻ സൂക്ഷിക്കുക.
കോവിഡ് ബാധിച്ച കവയിത്രി സുഗതകുമാരിയുടെ നില ഗുരുതരം
പരിശീലന പരിപാടിക്കായി മൗലാന ആസാദ് മെഡിക്കൽ കോളജിലെ (എംഎഎംസി) മൂന്നു ഡോക്ടർമാരെ ‘വാക്സിനേറ്റിങ് ഓഫിസർമാരായി’ തിരഞ്ഞെടുത്തു.
ഇവർ കൂടുതൽ പേരെ പരിശീലിപ്പിക്കുകയും പിന്നീടു ജില്ലാതല ആരോഗ്യ പ്രവർത്തകരെ വാക്സിനേഷൻ രീതികൾ പഠിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണു പ്രവർത്തനം. ഓരോ ശീതീകരണ ശൃംഖലയിലും ആറു വാക്സിനേറ്റിങ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തിനാണു വാക്സിനേഷന്റെ പൂർണ മേൽനോട്ടമെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക