കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങളിൽ ഭേദഗതിയല്ല, അവ പൂർണ്ണമായും പിൻവലിക്കുകയാണ് വേണ്ടതെന്ന് ആവർത്തിച്ച് കർഷക സംഘടനകൾ. പ്രശ്നങ്ങൾ വലിച്ചു നീട്ടുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിയ്ക്കുന്നതെന്നും പ്രക്ഷോഭത്തെ നിസാരമായാണ് സർക്കാർ കാണുന്നതെന്നും സംഘടനകൾ സമർപ്പിച്ച കത്തിൽ വ്യക്തമാക്കി.
ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടും; ഇഡി ഉത്തരവിറക്കി, നടപടി നാളെ കുറ്റപത്രം സമർപ്പിക്കാനിരിക്കെ
തങ്ങളുടെ നിലപാട് വളരെ കൃത്യമാണ്. പക്ഷെ, കേന്ദ്ര സർക്കാരിന്റെ നിലപാടിൽ വ്യക്തതയില്ലെന്ന് കർഷകസംഘടനകൾ പറയുന്നു. 23 കാർഷിക വിളകൾക്കും താങ്ങുവിലയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പ്രഖ്യാപിക്കണം. പ്രതിപക്ഷ പാർട്ടികളെ നേരിടുന്നത് പോലെയാണ് കേന്ദ്രം കർഷകരെയും നേരിടുന്നതെന്നും കർഷകരെ അപകീർത്തിപ്പെടുത്തരുതെന്നും കർഷകർ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക