സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കസ്റ്റംസിന് കൈമാറി. നടപടി അന്വേഷണ ഉദ്യോഗസ്ഥൻ വിവേകിന്റെ അപേക്ഷയിലാണ്. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകൾ സ്വപ്ന രഹസ്യമൊഴിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. രഹസ്യമൊഴി പരിശോധിച്ച ശേഷം നിർണായക ചോദ്യം ചെയ്യലുകൾ ഉണ്ടാവുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. കസ്റ്റംസ് രഹസ്യമൊഴി പരിശോധിക്കണമെന്ന് കോടതിയിൽ ആവശ്യപ്പട്ടത് പ്രോസിക്യൂട്ടർ മുഖേനയാണ്.
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു
എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ രഹസ്യമൊഴി നേരിട്ടാവശ്യപ്പെടാൻ കോടതി നിർദേശിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ സൂപ്രണ്ട് വിവേക് ഇതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ നൽകുകയും കൂടാതെ ഇന്നലെ രഹസ്യമൊഴിയുടെ പകർപ്പ് കൈമാറുകയും ചെയ്തത്. കസ്റ്റംസ് വൃത്തങ്ങൾ അറിയിക്കുന്നത് ഇനി ഇത് പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ്. രഹസ്യമൊഴിയിൽ പറഞ്ഞിരിക്കുന്ന മറ്റ് പ്രധാനപ്പെട്ട ആളുകൾക്ക് നോട്ടീസ് നൽകി ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത് ഇതിനുശേഷമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക