മമതാ ബാനർജിയും തൃണമൂല്‍ കോണ്‍ഗ്രസും കൂടി ബംഗാളിനെ നശിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര പദ്ധതികളൊന്നും സംസ്ഥാനത്ത് നടപ്പാക്കിയില്ലെന്നും മമതാ ബാനര്‍ജി സര്‍ക്കാര്‍ ബംഗാളിനെ നശിപ്പിക്കുകയാണ് ചെയ്തതെന്നും മോദി ആരോപിച്ചു. 15 വര്‍ഷം മുമ്പുള്ള മമതാ ബാനര്‍ജിയുടെ പ്രസംഗം കേട്ടാല്‍ അറിയാം അവര്‍ ബംഗാളിനെ എത്രത്തോളം നശിപ്പിച്ചിട്ടുണ്ടെന്ന്. കര്‍ഷകര്‍ക്ക് ധനസഹായം നല്കുന്ന പദ്ധതി ബംഗാളില്‍ നടപ്പാക്കിയില്ല. മമതാ ബാനര്‍ജിയുടെ ഭരണം കര്‍ഷകര്‍ക്ക് എതിരാണെന്നും മോദി വിമർശിച്ചു.
മൂന്ന് ദശാബ്ദം ബംഗാള്‍ ഭരിച്ച ഇടതുപാര്‍ട്ടികള്‍ സംസ്ഥാനത്തെ താഴോട്ടാക്കുകയായിരുന്നു. കർഷകർക്ക് വേണ്ടി മമതാ സർക്കാർ യാതൊന്നും ചെയ്തിട്ടില്ല. 70 ലക്ഷം കര്‍ഷകര്‍ക്ക് നല്കുന്ന ധനസഹായ പദ്ധതി പിഎം കിസാന്‍ പദ്ധതി ബംഗാളില്‍ വിതരണം ചെയ്തില്ലെന്നും മോദി കുറ്റപ്പെടുത്തി.
‘മരിക്കുവോളം എന്റെ എഫ്ബി ചിത്രം സച്ചിയേട്ടനാകും’; രാവിലെ അനിൽ കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക