നിലവിലുള്ള സാഹചര്യം ഇന്ത്യയുമായി ചർച്ചയ്ക്ക് അനുയോജ്യമല്ലെന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. ഇപ്പോൾ ഇന്ത്യയുമായി നയതന്ത്ര ചർച്ചകൾക്കു യാതൊരു സാധ്യതയുമില്ല. നിലവിലെ പരിതസ്ഥിതി ചർച്ചകൾക്ക് അനുയോജ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് ഭാസന് മാനിപുരം അന്തരിച്ചു
അതേസമയം, ചർച്ചയും ഭീകരതയും ഒന്നിച്ചു കൊണ്ടുപോകാനാകില്ലെന്നും ഭീകരസംഘടനകൾക്കെതിരെ പാക്കിസ്ഥാൻ ശക്തമായ നടപടിയെടുക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാട്. 2016 ലുണ്ടായ പഠാൻകോട്ട് ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. തുടർന്ന് ഉറിയിലെ സൈനിക ക്യാംപിനു നേരെയും ആക്രമണമുണ്ടായി. 40 പേരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി സർജിക്കൽ സ്ട്രൈക്കിലൂടെ 2019 ഫെബ്രുവരി 26ന് പാക്കിസ്ഥാന്റെ അതിർത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തി മറുപടി നൽകിയിരുന്നു.
നയപ്രഖ്യാപനത്തില്‍ കാര്‍ഷികബില്ലും; മന്ത്രിസഭ അംഗീകാരം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക