കണ്ണൂർ കുടിയാൻമലയിൽ 12 കാരിയെ അയൽവാസി പീഡിപ്പിച്ച കേസില്‍ പൊലീസിനെതിരെ കുടുംബം. പൊലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി കുട്ടിയുടെ കുടുംബം ആരോപിച്ചു.
പരാതി നൽകി ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ ആക്കാട്ട് ജോസിനെ പിടികൂടിയില്ലെന്നാണ് ആരോപണം. രാഷ്ട്രീയ സ്വാധീനവും പണവും കൊണ്ട് കേസ് അട്ടിമറിക്കുന്നുവെന്ന് കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മാതാപിതാക്കൾ ജോലിക്ക് പോയസമയം വീട്ടിൽ അതിക്രമിച്ച് കടന്നായിരുന്നു പീഡനം. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി പീഡനത്തിന് ഇരയായെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാല്‍, പ്രതി ഒളിവിലാണെന്നാണ് കുടിയാൻമല പൊലീസിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക