ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം പരിഹാരമാകാതെ ഇന്നലെ 32-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ മന് കി ബാത്ത് പ്രസംഗത്തിനെതിരെ കര്‍ഷകരുടെ പ്രതിഷേധം. മന് കി ബാത്ത് തുടങ്ങിയതുമുതല്‍ തീരുംവരെ പാത്രം കൊട്ടിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.
ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേര് പാത്രം കൊട്ടി മന് കി ബാത്തിനെ പ്രതീകാത്മകമായി തടസപ്പെടുത്തി.
തന്റെ തന്നെ ആശയമായ പാത്രംകൊട്ടല്‍ തനിക്കുതന്നെ തിരിച്ചുകിട്ടിയതിന്റെ ഞെട്ടലിലാണ് നരേന്ദ്ര മോഡി.
കേന്ദ്രവുമായി നാളെ ചര്‍ച്ചയ്ക്ക് തയ്യാറെടുത്തിരിക്കുകയാണ് കര്‍ഷകര്‍. പുതിയ കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ റദ്ദാക്കുന്നതിനുളള നടപടികള്‍, താങ്ങുവില രേഖാമൂലം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥ, വായുമലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ എന്നീ വിഷയങ്ങള്‍ ചൊവ്വാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക