ഗുജറാത്തിൽ കോവിഡ് വ്യാപനത്തെയും ലോക് ഡൗണിനെയും തുടർന്ന് സംസ്ഥാനത്തെ 20.6 ശതമാനം കുടുംബങ്ങളും കടുത്ത പട്ടിണിയാണ് നേരിടുന്നതെന്നും ഇവരില്‍ 21.8 ശതമാനം ആളുകളും മിക്കപ്പോഴും ഒരു നേരത്തെ ആഹാരം പോലും കഴിക്കാനാവാതെ ദിവസങ്ങള്‍ കഴിച്ചുകൂട്ടുകയാണെന്നും റിപ്പോർട്ട്.
ഗുജറാത്തിലെ അന്നാ രക്ഷാ അധികാര്‍ അഭിയാന് (എഎസ്എഎ) നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന വസ്തുതകൾ വെളിപ്പെട്ടിരിക്കുന്നത്. ദളിതരും പിന്നാക്കക്കാരുമായ ജനവിഭാഗത്തെയാണ് ഈ അവസ്ഥ ഏറ്റവും അധികം ബാധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
മന് കി ബാത്ത് തുടങ്ങിയതുമുതല്‍ തീരുംവരെ കര്‍ഷകര്‍ പാത്രം കൊട്ടി, മോഡി ഞെട്ടി !
ഗുജറാത്തിലെ അഹമ്മദാബാദ്, ആനന്ദ്, ഭരൂച്, ഭാവ് നഗര്‍, ദാഹോദ്, മോര്‍ബി, നര്‍മ്മദ, പഞ്ചമഹല്‍സ്, വഡോദര എന്നീ ഒന്‍പത് ജില്ലകളിലെ ചേരിപ്രദേശങ്ങളിലുള്പ്പെടെ താമസിക്കുന്ന ആളുകള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. അവശ്യ സാധനങ്ങള്‍ പോലും അളവില്‍ കുറച്ച് മാത്രം വാങ്ങുവാനുള്ള സാമ്പത്തിക ശേഷിമാത്രമേ ഇവര്‍ക്കുള്ളു.
പൊതുവിതരണ സംവിധാനങ്ങളില്‍ നിന്നും ഇവര്‍ക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നില്ലെന്നും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ അറിയാതെ പോവുകയോ കിട്ടാതിരിക്കുകയോ ചെയ്യുന്നുണ്ട്.
ഗുജറാത്തിലെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട 403 വീടുകളില്‍ നിന്നുമാണ് ഹംഗര്‍ വാച്ച് സര്‍വേയ്ക്കായി വിവരങ്ങള്‍ ശേഖരിച്ചത്. ഇതില്‍ 91.1 ശതമാനം ഗ്രാമീണ മേഖലയില്‍ നിന്നുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക