പൂനെ; കോവിഡ് വാക്സിനുളള കാത്തിരിപ്പ് തുടരുന്നതിനിടെ ന്യൂമോണിയയ്ക്കുളള ആദ്യ തദ്ദേശീയമായ വാക്സിന് നിര്‍മിച്ച് പൂനെയിലെ സിറം ഇന്‍സ്റ്റിട്ട്യൂട്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്ധന് വീഡിയോ കോണ്‍ഫറന്‍സ് വഴി വാക്സിന് പുറത്തിറക്കി. അടുത്ത വര്‍ഷം ആദ്യം ന്യൂമോണിയക്കുളള വാക്സിന് ലഭ്യമാകുമെന്ന് സിറം അറിയിച്ചു.
യൂണിസെഫിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഇരുപത് ശതമാനം കുട്ടികള്‍ക്കും ന്യൂമോണിയ ബാധിതരാകുന്നു. ഇതുവരെ വിദേശത്തുനിന്നാണ് ന്യൂമോണിയക്കുളള വാക്സിന് ഇറക്കുമതി ചെയ്തിരുന്നത്.
തദ്ദേശിയമായി വാക്സിന് പുറത്തിറങ്ങുന്നതോടെ ആരോഗ്യരംഗത്ത് വലിയ ചുവടുവെയ്പ്പാണ് രാജ്യം നടത്തിയിരിക്കുന്നത്. യൂനിസെഫ് മുഖേനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ന്യൂമോണിയ വാക്സിന് കയറ്റുമതി ചെയ്യാന്‍ പദ്ധതിയുണ്ടെന്നും ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ദ്ധന് അറിയിച്ചു.
വാക്സിന്റെ എല്ലാ പരീക്ഷണഘട്ടങ്ങളും വിജയകരമാണെന്നും ജൂലൈയോടെ വിപണിയിലെത്തിക്കാനാകുമെന്നും സിറം ഇന്‍സ്റ്റിട്ട്യൂട്ട് വ്യക്തമാക്കി. സിറം ഇന്‍സ്റ്റിട്ട്യൂട്ടിന്റെ കോവിഡ് ഷീല്‍ഡ് വാക്സിന് അടിയന്തരമായി ഉപയോഗിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കാനിരിക്കെയാണ് ന്യൂമോണിയയ്ക്കുളള തദ്ദേശ വാക്സിന് പുറത്തിറക്കുന്നത്.
വാക്സിന് ഉപയോഗത്തിനുളള അനുമതിക്കായി സിറം നല്കിയ വിവരങ്ങള്‍ തൃപ്തികരമാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക