അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന് 1,100 കോടി രൂപ ചെലവ് വരുമെന്ന് രാംജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ്. മൂന്നരവര്‍ഷം കൊണ്ട് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശമെന്ന് ട്രസ്റ്റ് അംഗം സ്വാമി ഗോവിന്ദ് ദേവ് മഹാരാജ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ക്ഷേത്രത്തിന്റെ പ്രധാനസമുച്ചയം നിര്‍മിക്കാന്‍ 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനമില്ല : ജാമ്യവും പരോളും ലഭിച്ച തടവുകാർ മടങ്ങിയെത്തണമെന്ന് നിർദേശം നൽകി സംസ്ഥാന ആഭ്യന്തര വകുപ്പ്
ഭൂകമ്പമടക്കം ചെറുക്കാനുളള സംവിധാനത്തോടെയായിരിക്കും ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുക. ഇതിനായി മുംബൈ, ഡല്‍ഹി, മദ്രാസ്, ഗുവാഹത്തി, റൂര്‍ക്കി ഐ.ഐ.ടികളിലെ വിദഗ്ധരുടെ സഹായവും തേടും. എല്‍ ആന്‍ഡ് ടി, ടാറ്റ പ്രൊജക്ടസ് എന്നീ കമ്പനികളാണ് ക്ഷേത്രത്തിന്റെ നിര്‍മാണത്തിനുളള കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
ക്ഷേത്ര നിര്‍മാണത്തിനായി ഇതുവരെ നൂറ് കോടി രൂപ സംഭാവന ലഭിച്ചിട്ടുണ്ടെന്നും ട്രസ്റ്റ് അംഗം വ്യക്തമാക്കി. പൂര്‍ണമായും ജനങ്ങളുടെ പക്കല്‍ നിന്ന് പണം സ്വരൂപിച്ചാണ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുക.
കേരളത്തിലുള്‍പ്പടെ വിവിധ സംഘപരിവാര്‍ സംഘടനകള്‍ രാമക്ഷേത്ര നിര്‍മാണത്തിനായുളള ധനസമാഹരണത്തിന് തുടക്കം കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക