ഗർഭിണിയായ പശുവിനോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. വീടിന് സമീപം കെട്ടിയിരുന്ന എട്ടുമാസം ഗർഭിണിയായ പശുവിനെ മരത്തിൽ ചേർത്ത് കരുക്കിട്ട് കൊന്നു. ഇടമുറി പൊന്നമ്പാറ കിഴക്കേചരുവിൽ സുന്ദരേശന്റെ പശുവിനാണ് ദാരുണാന്ത്യമുണ്ടായത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. സന്ധ്യയോടെ വീടിന് സമീപത്തെ ബന്ധുവിന്റെ പറമ്പിൽ മേയാൻ വിട്ടിരുന്ന പശുവിനെ കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പശുവിനെ ചേത്തയ്ക്കൽ റബർ ബോർഡ് ഡിവിഷൻ ഓഫിസിന് സമീപം കെട്ടിയിട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. റബർ ബോർഡ് വക തോട്ടത്തിൽ കയറിയെന്നാരോപിച്ച് വാച്ചർ ഓഫിസിൽ എത്തിച്ച് കെട്ടിയിടുകയായിരുന്നു.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്
വിവരം അറിഞ്ഞ് നാട്ടുകാർ സംഘടിച്ചെത്തി. സ്ഥിതി ശാന്തമാക്കിയത് പൊലീസ് എത്തിയാണ്. പൊലീസിന്റെ നേതൃത്വത്തിൽ പശുവിനെ സുന്ദരേശന് വിട്ടു നൽകി. എന്നാൽ രാത്രിയോടെ വീട്ടിൽ എത്തി തൊട്ടടുത്ത റബർ മരത്തിൽ പശുവിനെ കെട്ടിയിട്ടു. വീട്ടുകാർ രാവിലെ നോക്കുമ്പോൾ ചത്ത നിലയിൽ പശുവിനെ കണ്ടെത്തുകയായിരുന്നു. കയറുപയോഗിച്ച് വീട്ടുകാര്‍ കെട്ടിയത് കൂടാതെ കുരുക്കിട്ട് മറ്റൊരു മരത്തിലേക്ക് വലിച്ചു കെട്ടി ചലിക്കാനാവാത്ത നിലയിലായിരുന്നു പശു ഉണ്ടായിരുന്നത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പെരുനാട് പൊലീസ് കേസെടുത്ത് അന്വഷണം ആംരഭിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക