തിരുവനന്തപുരം: കോവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനാണ് ഡ്രൈറണ്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ആറ് കേന്ദ്രങ്ങളിലാണ് ഇന്ന് ഡ്രൈ റണ്‍ നടത്തുന്നത്. ഇവിടങ്ങളില്‍ 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതം പങ്കെടുക്കും.
1800 വാക്സിന് കാര്യറുകള്‍, 1200 ഐസ് ബോക്സ് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. കുത്തിവയ്പ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും ആവിഷ്ക്കരിക്കും. ഫ്രീസര്‍ യൂണിറ്റില്‍ സൂക്ഷിച്ചിരിക്കുന്ന വാക്സിനുകള്‍ ഐസ് പാക്കുകള്‍ എന്നിവ വാക്സിന് കാരിയേഴ്സിലേക്ക് മാറ്റും. രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവിലാണ് വാക്സിന് സൂക്ഷിക്കുന്നത്. ആശുപത്രികളില്‍ എത്തിക്കുന്ന വാക്സിനുകള്‍ അവിടുത്തെ കോള്‍ഡ് സ്റ്റോറേജുകളില്‍ സൂക്ഷിക്കും. ഡ്രൈ റണ്‍ നടപടിക്രമങ്ങള്‍
ഡ്രൈ റണ്ണിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി ആദ്യം കാത്തിരിപ്പ് കേന്ദ്രത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ പരിശോധിക്കും. പിന്നീട് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തും. പിന്നീട് കുത്തിവയ്പ്പ് നടത്തും. അതിന് ശേഷം പ്രത്യേകം തയ്യാറാക്കിയ മുറിയില്‍ അരമണിക്കൂര്‍ നിരീക്ഷിക്കും. തളര്‍ച്ചയോ ചൊറിച്ചിലോ അലര്‍ജിയോ ഇല്ലെങ്കില്‍ വീട്ടിലേക്ക് അയക്കും. ഡോക്ടറുടെ സാനിധ്യത്തിലാണ് വാക്സിന് നല്‍കുന്നതിന് റിഹേഴ്ല്‍ നടത്തുന്നത്. നടപടിക്രമങ്ങള്‍ മോക് ഡ്രില്‍ മാതൃകയിലായിരിക്കും.
കേന്ദ്രങ്ങള്‍
തിരുവനന്തപുരം കാട്ടാക്കട പൂഴനാട് പ്രാഥമിക ആരോഗ്യകേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, തിരുവനന്തപുരം കിംസ് ആശുപത്രി, ഇടുക്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ പ്രാഥമികാരോഗ്യ കേന്ദ്രം, വയനാട് കുറക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക