തിരുവനന്തപുരം: കൊവിഡ് വ്യാപനവും തദ്ദേശ ലോക്ഡൗണും തദ്ദേശ തിരഞ്ഞെടുപ്പുമെല്ലാമായി തിരക്കുപിടിച്ച ഒരു വർഷമായിരുന്നു 2020. ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും കുറച്ചെല്ലാം നല്ല അനുഭവങ്ങളും 2020 സമ്മാനിച്ചിട്ടുണ്ട്. മനുഷ്യർ പുതിയ പല തിരിച്ചറിവുകളും നേടിയ വർഷം കൂടിയാവും കടന്നുപോകുന്നത്.
തലസ്ഥാനത്ത് ഒരാഴ്ച്ചയ്ക്കിടെ വ്യത്യസ്ത സംഭവങ്ങളില്‍ പൊലിഞ്ഞത് നിരവധി ജീവനുകളാണ്. കാരണക്കോണത്ത് 51 കാരി ശാഖാ കുമാരിയും നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവില്‍ ദമ്പതികളും നാവായിക്കുളത്ത് മകനെ കഴുത്തറുത്ത് കൊന്ന് പിതാവും മരിച്ചു.
ദിവസങ്ങള്‍ക്കു മുമ്പാണ് അരുവിക്കരയില്‍ 72കാരിയായ അമ്മയെ മകന് അടിച്ചു കൊലപ്പെടുത്തിയത്. സ്ഥിരമായി വീട്ടില്‍ മദ്യപിച്ചെത്തുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രകോപനമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. മുന്‍ സൈനികനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ക്രിസ്തുമസ് പിറ്റേന്നാണ് കാരണക്കോണത്ത് ശാഖാകുമാരിയെ ഭര്‍ത്താവ് ദാരുണമായി കൊലപ്പെടുത്തിയത്. കൈകൊണ്ട് മുഖം അമര്‍ത്തി ബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
സമ്പന്നയായ ശാഖ കുമാരിയും (51) അരുണും (28) രണ്ട് മാസം മുൻപാണ് പ്രണയത്തിനൊടുവിൽ വിവാഹിതരായത്. പ്രായ വ്യത്യാസം കാരണമുണ്ടായ അപമാനം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് അരുൺ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അരുൺ കുറ്റസമ്മതം നടത്തിയത്.
നെയ്യാറ്റിന്‍കരയില്‍ ദമ്പതികളായ രാജനും അമ്പിളിയും ദാരുണമായി മരിച്ചത് കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തി. പൊലീസിനു നേരെ വിരല്‍ ചൂണ്ടി പിതാവിന്റെ കുഴിമാടം വെട്ടുന്ന മകന് നൊമ്പരക്കാഴ്ച്ചയായി.
വീട് ഒഴിപ്പിക്കാനുള്ള പോലീസിന്റെ തിടുക്കമാണ് മരണത്തിന് കാരണമായതെന്ന് മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ മക്കൾ ആരോപിച്ചിരുന്നു. പോലീസുകാർക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടരുന്നു. ലോക്കൽ പോലീസ് കേസ് അന്വേഷിക്കുന്നത് ശരിയല്ലെന്ന് റൂറൽ എസ്പി ബി അശോകൻ ഡിജിപിക്ക് റിപ്പോർട്ടും നൽകിയിരുന്നു.
കഴിഞ്ഞ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചത്. വീട് ഒഴിപ്പിക്കാൻ പോലീസ് എത്തിയപ്പോഴാണ് അമ്പിളിയും രാജനും തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും പോലീസ് ലൈറ്റർ തട്ടിപ്പറിച്ചപ്പോൾ തീ പടരുകയായിരുന്നുവെന്നും രാജൻ മരണമൊഴിയിൽ പറഞ്ഞിരുന്നു.
നെയ്യാറ്റിന്‍കര ദുരന്തത്തിന്റെ ഞെട്ടല്‍ മാറു മുമ്പാണ് ഇന്ന് നായാവിയിക്കുളത്തും ദാരുണ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 11കാരനായ മകനെ വീട്ടില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പിതാവ് ക്ഷേത്രക്കുളത്തില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. അച്ഛനൊപ്പം കാണാതായ ഇളയ മകനു വേണ്ടി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്.
നൈനാംകോണം സ്വദേശിയായ സഫീർ, മകൻ അൽത്താഫ് എന്നിവരാണ് മരിച്ചത്. മകന്റെ മൃദേഹം വീട്ടിനുള്ളിൽ കെട്ടിയിട്ട് കഴുത്തറുത്ത നിലയിലായിരുന്നു. പിതാവ് സഫീറിനെയും ഇളയ സഹോദരനെയും കാണ്മാനില്ലായിരുന്നു.
ഇളയ മകനൊപ്പം സഫീർ കുളത്തിൽ ചാടിയതായുള്ള സംശയത്തെ തുടർന്ന് ക്ഷേത്ര കുളത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ പിതാവിന്റെ മൃതദേഹം കണ്ടെത്തി.മരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.
മലിനജലം തര്‍ക്കമായപ്പോള്‍ കൊല്ലത്ത് അയല്ക്കാരന്റെ കറിക്കത്തിക്ക് ഇരയായത് 24കാരി
മലിനജലം തര്‍ക്കമായപ്പോള്‍ കൊല്ലത്ത് അയല്ക്കാരന്റെ കറിക്കത്തിക്ക് ഇരയായത് 24കാരിയായിരുന്നു. 2020 ഒക്ടോബറിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.ഉളിയക്കോവിൽ സ്നേഹനഗർ ദാമോദര മന്ദിരത്തിൽ അഭിരാമി (24)യെ അയൽവാസി ഫാമിലി നഗർ 11 പഴയത്ത് വീട്ടിൽ ഉമേഷ് ബാബു (62) യാണ് കുത്തിക്കൊന്നത്.
മലിനജലം ഒഴുക്കിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ അയൽവാസിയായ വിജയമ്മയെയും ഭർത്താവ് മണിയെയും ഉമേഷ്ബാബു ആക്രമിക്കുകയും ലീന പ്രതിക്കെതിരെ പൊലീസിൽ മൊഴി നൽകുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ വൈരാഗ്യത്തിൽ ലീനയെ ആക്രമിക്കുകയും തടസ്സംനിന്ന മകളെ ഉമേഷ്ബാബു കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
2020ൽ കൊല്ലം സാക്ഷ്യം വഹിച്ച പ്രധാന സംഭവങ്ങളിലൂടെ ഒന്ന് തിരിഞ്ഞുനോക്കാം. ആർഎസ്എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ കടവൂർ സ്വദേശികളായ ഒമ്പത് ആർഎസ്എസ് പ്രവർത്തകർക്ക് കോടതി ജീവപര്യന്തം കഠിനതടവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത് ഈ വർഷമാണ്.
2012 ഫെബ്രുവരി ഏഴിന് പകലാണ് തൃക്കടവൂർ കോയിപുറത്തുവീട്ടിൽ രാജേഷ് എന്ന കടവൂർ ജയനെ ആർഎസ്എസിൽ നിന്ന് തെറ്റിപ്പിരിഞ്ഞതിന്റെ വൈരാഗ്യത്തിൽ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.
അഞ്ചലിനെ നടുക്കിയ ഉത്രകൊലക്കേസ്
സ്ത്രീധനം നഷ്ടമാകാതിരിക്കാന്‍ ഭിന്നശേഷിക്കാരിയായ ഭാര്യയെ പാമ്പിനെ ഉപയോഗിച്ച് കടിച്ച് കൊലപ്പെടുത്തിയ സൂരജിനെ കുറിച്ച് കേരളം ഞെട്ടലോടെയാണ് കേട്ടത്. കിടപ്പുമുറിയില്‍ വച്ച് സ്വന്തം ഭാര്യയെ അതിവിദഗ്ധമായാണ് സൂരജ് കൊലപ്പെടുത്തിയത്. ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാം ശ്രമം ലക്ഷ്യം കാണുകയായിരുന്നു.
മാർച്ച് 2ന് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചെന്ന് സൂരജ് സമ്മതിച്ചു.സൂരജിന്റെ അടൂരിലെ വീട്ടിലെത്തിയാണ് പാമ്പ് പിടുത്തക്കാരൻ സുരേഷ് പാമ്പിനെ കൈമാറിയത്.
ഫെബ്രുവരി 27 നാണ് സുരേഷ് അണലിയെ സൂരജിന്റെ വീട്ടിലെത്തിച്ച് നൽകിയത്. ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്ന് ചോദ്യം ചെയ്യലിൽ സൂരജ് നേരത്തെ അന്വേഷണ സംഘത്തോട് സംഘത്തോട് സമ്മതിച്ചിരുന്നു.
സ്വര്‍ണത്തിനും പണത്തിനുമായി മാനസികമായും ശാരീരമായും പീഡിപ്പിച്ചിരുന്നു.ഉത്രയുടെ വീട്ടുകാർ വിവാഹ മോചനത്തിലേക്ക് പോകുമെന്ന് സംശയമുണ്ടായിരുന്നു.
അങ്ങനെ വന്നാൽ സ്വത്ത് ന്നാൽ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നതായും സൂരജ് മൊഴി നൽകിയിരുന്നു.ഉത്ര കൊലപാതക കേസിൽ ര്‍ച്ച് 24 ന് ആണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്.
ഉത്രയുടെ അയൽവാസിയായ പൊതുപ്രവർത്തകന് തോന്നിയ ചില സംശയങ്ങളായിരുന്നു കേസിന്റെ അന്വേഷണം ഭര്‍ത്താവായ സൂരജിലേക്കെത്തിച്ചത്.
പാമ്പ് കടിയേറ്റു ചികിത്സയിലായിരുന്നു ഉത്ര വീണ്ടും പാമ്പ് കടിയേറ്റതിനെ തുടർന്ന് മെയ് ഏഴിനാണ് മരിച്ചത്.പൊലീസ് നടത്തിയ അന്വേഷത്തിൽ ഉത്രയെ ഒഴിവാക്കാനും സ്വത്ത് കൈവശപ്പെടുത്തുന്നതിനുമായി സൂരജ് പാമ്പിനെ കൊണ്ട് യുവതിയെ കടിപ്പിച്ച് കൊന്നതാണെന്ന് കണ്ടെത്തിയിരുന്നു.
മെയ് ഏഴിനാണ് അഞ്ചൽ ഏറത്തെ വീട്ടിൽ ഉത്രയെ പുലർച്ചെ ഒന്നോടെ ഭർത്താവ് സൂരജ് മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയത്. അസ്വാഭാവിക മരണത്തിന് അഞ്ചൽ പോലീസ് കേസെടുത്തെങ്കിലും അന്വേഷണമുണ്ടായില്ല. പിന്നീട് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് കൊല നടത്തിയത് സൂരജാണെന്ന് കണ്ടെത്തിയത്.
കൊല്ലത്തെ നടുക്കിയ 7 വയസ്സുകാരി ദേവനന്ദയുടെ ദുരൂഹ മരണം
ഫെബ്രുവരി 27ന് വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് കാണാതായ നെടുവൻകാവ് ഇടവൂർ തടത്തിൻമുക്കത്ത് ധനീഷ് ഭവനിൽ പ്രദീപ് കുമാറിന്റെയും ധന്യയുടേയും മകൾ ദേവനന്ദയുടെ മൃതദേഹം 28ന് രാവിലെ ഏഴേകാലോടെയാണ് വീട്ടിൽ നിന്ന് 380 മീറ്റർ അകലെ ഇത്തിക്കരയാറിലെ കൈവഴിയിൽ കണ്ടെത്തിയത്. വള്ളിച്ചെടികൾക്കിടയിൽ മുടി കുരുങ്ങി കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ദേവനന്ദയെ കാണാതായ വാർത്ത സിനിമാ താരങ്ങളുൾപ്പെടെയുള്ളവർ മീഡിയയിൽ പങ്കുവെച്ചിരുന്നു. പോലീസും ഇതോടെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
നാടിന് നൊമ്പരമായി ഡോ.അനൂപ്
കടപ്പാക്കട അനൂപ് ഓർത്തോ കെയർ ആശുപത്രി ഉടമ കടപ്പാക്കട ഭദ്രശ്രീയിൽ ഡോ. അനുപ് കൃഷ്ണ ഒക്ടോബർ ഒന്നിനാണ് കൈ ഞരമ്പുകൾ മുറിച്ച ശേഷം വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്.
സെപ്തംബർ 23ന് അനൂപ് ഓർത്തോ കെയറിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏഴ് വയസ്സുകാരി മരിച്ചതിന് പിന്നാലെയാണ് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ സോഷ്യൽമീഡിയിലൂടെ ഒരു വിഭാഗം വ്യാപക പ്രചാരണം നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക