കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം തുടരുകയാണ്. കഴിഞ്ഞ ദിവസം കർഷകരും കേന്ദ്രസർക്കാരും തമ്മിൽ നടത്തിയ ഏഴാം ഘട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. ചർച്ച പരാജയമായതിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കർഷകർ രംഗത്തു വന്നിരിക്കുകയാണ്. കാർഷിക നിയമങ്ങൾ റദ്ധാക്കാനാകില്ലെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കിയെന്നും നിയമങ്ങൾ റദ്ധാക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുവാൻ ആവശ്യപ്പെടുകയാണ് ചെയ്തതെന്നും കർഷകർ പറഞ്ഞു.
നയൻതാരയുടെ ‘കോലമാവ് കോകില’ ബോളിവുഡിലേക്ക് ; കോകിലയാകാൻ ജാൻവി കപൂർ
കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ അതിനു സർക്കാർ തയ്യാറാകുന്നില്ല. പഞ്ചാബിലെ യുവാക്കളോട് ദീർഘദൂര യാത്രയ്ക്ക് തയാറാകാൻ അഭ്യർഥിക്കുന്നുവെന്നും റിപ്പബ്ലിക് ദിനത്തിൽ വലിയ റാലി നടത്തുമെന്നും കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി അംഗം സർവാൻ സിങ് പാണ്ഡെർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക