തന്റെ കരിയറിലെ മോസ്റ്റ് അണ്ടര്‍ റേറ്റഡ് സിനിമ ഏതെന്ന് വെളിപ്പെടുത്തി നടന് നിവിന്‍ പോളി. ഗീതുമോഹന്‍ ദാസ് സംവിധാനം ചെയ്ത മൂത്തോനാണ് ആ ചിത്രമെന്നാണ് നിവിന്‍ പോളി പറയുന്നത്. കൗമുദി ഫ്ളാഷ് മൂവീസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഞാന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വ്യത്യസ്തതയാര്‍ന്ന വേഷമാണ് മൂത്തോനിലേത്. വളരെയധികം എഫേര്‍ട്ട് വേണ്ടി വന്ന കഥാപാത്രമാണ് അത്. ഏറെ കടപ്പാടുള്ളത് സംവിധായക ഗീതുമോഹന്‍ദാസിനോട് തന്നെയാണ്. മൂത്തോന്റെ സബ്ജക്ട് ഗീതു പറഞ്ഞപ്പോള്‍ തന്നെ ഒരു ആവേശം ജനിച്ചിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് തന്നെ കഥാപാത്രത്തെ ആഴത്തില്‍ പഠിക്കുവാന്‍ സാധിച്ചു. എന്റെ കരിയറിലെ മോസ്റ്റ് അണ്ടര്‍ റേറ്റഡ് സിനിമ ഏതെന്ന് ചോദിച്ചാല്‍ അത് മൂത്തോന് തന്നെയായിരിക്കും. വരും നാളുകളില്‍ കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രവും മൂത്തോനായിരിക്കും’, നിവിന്‍ പോളി പറയുന്നു.
ഒരു സിനിമ പരാജയപ്പെടുമ്പോള്‍ അടുത്ത സിനിമയില്‍ ആ പരാജയം എങ്ങനെ വിജയമായി തീര്‍ക്കാം എന്നാണ് നമ്മള് എല്ലാവരും നോക്കുന്നത് എന്നും ഒരു കഥാപാത്രത്തെ എത്രത്തോളം മികച്ചതാക്കാം എന്നതിലാണ് താന്‍ എപ്പോഴും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് എന്നും നിവിന്‍ പോളി പറഞ്ഞു.
നായകനായി കയ്യടി വാങ്ങുമ്പോള്‍ തന്നെ അതിഥി വേഷത്തിലും നെഗറ്റീവ് വേഷത്തിലുമൊക്കെ നിവിന്‍ എത്തുന്നുണ്ട്. താരമൂല്യം നോക്കാതെ ഈ വേഷങ്ങള്‍ ചെയ്യാന്‍ നിവിന്‍ നിര്‍ബന്ധിതനാകുന്നത് സൗഹൃദത്തിന്റെ പുറത്താണോ അതോ തിരക്കഥയ്ക്ക് പ്രാധാന്യം നല്‍കുന്നതുകൊണ്ടാണോ എന്ന ചോദ്യത്തിന് രണ്ടിനും ഒരേ പ്രധാന്യമാണ് കൊടുക്കുന്നത് എന്നായിരുന്നു നിവിന്റെ മറുപടി.
ഒരു സിനിമ പരാജയപ്പെടുമ്പോള്‍ അടുത്ത സിനിമയില്‍ ആ പരാജയം എങ്ങനെ വിജയമായി തീര്‍ക്കാം എന്നാണ് നമ്മള് എല്ലാവരും നോക്കുന്നത് എന്നും ഒരു കഥാപാത്രത്തെ എത്രത്തോളം മികച്ചതാക്കാം എന്നതിലാണ് താന്‍ എപ്പോഴും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് എന്നും നിവിന്‍ പോളി പറഞ്ഞു.
നായകനായി കയ്യടി വാങ്ങുമ്പോള്‍ തന്നെ അതിഥി വേഷത്തിലും നെഗറ്റീവ് വേഷത്തിലുമൊക്കെ നിവിന്‍ എത്തുന്നുണ്ട്. താരമൂല്യം നോക്കാതെ ഈ വേഷങ്ങള്‍ ചെയ്യാന്‍ നിവിന്‍ നിര്‍ബന്ധിതനാകുന്നത് സൗഹൃദത്തിന്റെ പുറത്താണോ അതോ തിരക്കഥയ്ക്ക് പ്രാധാന്യം നല്‍കുന്നതുകൊണ്ടാണോ എന്ന ചോദ്യത്തിന് രണ്ടിനും ഒരേ പ്രധാന്യമാണ് കൊടുക്കുന്നത് എന്നായിരുന്നു നിവിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക