വൈറ്റില മേൽപ്പാലം ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി പൂർത്തീകരണത്തിന് പലതരം പ്രതിസന്ധി നേരിട്ടു. പൊതുമരാമത്ത് വകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
നിര്‍മാണവൈദഗ്ധ്യത്തില്‍ പിഡബ്ലിയുഡി രാജ്യത്തെ മുന്‍നിര ഏജന്‍സിയെന്നും അദ്ദേഹം പറഞ്ഞു. മികവോടെ വികസനം പൂര്‍ത്തിയാക്കിയതില്‍ ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടാവാം. ഫണ്ടില്ലാതെ പണി മുടങ്ങിയപ്പോഴും ഒരു പാലം തകരാറിലായപ്പോഴും ഇവരെ കണ്ടില്ല.
കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ഒരു ചെറിയ ആള്‍ക്കൂട്ടം മാത്രമെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.
പതിനൊന്ന് മണിക്കാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം തുറക്കുന്നത്. ചടങ്ങിൽ മന്ത്രി കെ സുധാകരൻ, ഹൈബി ഇൗഡൻ എംപി, എംഎൽഎമാരായ എം സ്വരാജ്, ടി ജെ വിനോദ്, പി ടി തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൊച്ചിക്കാരുടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ രണ്ട് പാലങ്ങളും യഥാർഥ്യമാകുന്നത്. ഇതോടെ കൊച്ചിയിലെ തിരക്കേറിയ ജംഗ്ലഷനിലെ അടക്കം കുരുക്കൊഴിമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക