ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ വ്യാജ മദ്യം കഴിച്ച് പതിനൊന്ന് പേര് മരിച്ചതായി റിപ്പോർട്ട്. സംഭവം മൊറേന ജില്ലയിലാണ് . ഗുരുതരാവസ്ഥയിലായ പത്തോളം പേരെ മൊറേനയിലെയും തൊട്ടടുത്ത ജില്ലയായ ഗ്വാളിയോറിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചത് 23നും 55നും മധ്യേ പ്രായമുള്ളവരാണ്. തദ്ദേശ നിര്‍മിത മദ്യം കഴിക്കുകയും തുടർന്ന് മന്‍പുര്‍ പൃഥ്വി, പഹവാലി ഗ്രാമങ്ങളില്‍ നിന്നായി പതിനൊന്നുപേര്‍ മരിച്ചതായി ചമ്ബല്‍ റേഞ്ച് ഐജി മനോജ് ശര്‍മ വ്യക്തമാക്കി.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് മൂന്നുമാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വ്യാജ മദ്യദുരന്തമാണിത്. 14 പേര് കഴിഞ്ഞ ഒക്ടോബറില്‍ ഉജ്ജയിനിലുണ്ടായ മദ്യ ദുരന്തത്തില്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക