മഹാരാഷ്ട്ര: കാമുകിയെ കൊന്ന് ചുമരില്‍ ഒളിപ്പിച്ച കേസിൽ മുപ്പതുകാരന് അറസ്റ്റിലായി. ഇന്ന് രാവിലെയാണ് മഹാരാഷ്ട്രയിലെ പാല്‍ഗഢ് ജില്ലയില്‍ ഇയാള്‍ പിടിയിലാകുന്നത്. ഇയാള്‍ കാമുകിയെ കൊന്ന് ഫ്ലാറ്റിലെ ചുമരിനുള്ളില്‍ ഒളിപ്പിച്ചത് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്. വാന്ഗോണ് ഗ്രാമത്തിലെ ഫ്ലാറ്റിലെ ചുമരിനുള്ളല് നിന്നും 32 വയസ്സുള്ള സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി.
പൊലീസ് കരുതുന്നത്, യുവാവുമായി പ്രണയത്തിലായിരുന്ന യുവതി വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നതായും ഇതാണ് കൊലപാതക കാരണമെന്നുമാണ്. അഞ്ച് വര്‍ഷത്തോളം ഇരവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഒക്ടോബര്‍ 21 മുതല്‍ യുവതിയെ കാണാതായതായും പൊലീസ് അറിയിച്ചു. ബന്ധുക്കള്‍, യുവതിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കാനായി യുവാവിനെ സമീപിച്ചിരുന്നു. ഇയാളുടെ മറുപടി കാമുകി ഗുജറാത്തിലെ വാപിയില്‍ പോയിരിക്കുകയാണെന്നായിരുന്നു. എന്നാൽ മാസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചത്.
പിന്നീട് പൊലീസ് യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ കാമുകിയെ കൊന്ന് ചുമരിനുള്ളില്‍ മൃതദേഹം ഒളിപ്പിച്ചതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് അസ്ഥികൂടം, ചുമര് പൊളിച്ച് കണ്ടെത്തുകയായിരുന്നു. പൊലീസ് യുവാവിനെതിരെ നിരവധി വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക