പ്രണയിച്ചു വഞ്ചിച്ച കാമുകിക്ക് വിവാഹത്തിന് തൊട്ടുമുമ്പ് എട്ടിന്റെ പണി കൊടുത്ത് ആൺ സുഹൃത്ത്. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ അനപർത്തിയിലാണ് സംഭവം. പെൺകുട്ടിയുടെ കാമുകൻ അയച്ച മെസേജ് കണ്ട വരൻ വിവാഹത്തിൽനിന്ന് പിൻമാറുകയും ചെയ്തു.
മഹേന്ദ്രവാഡ ഗ്രാമത്തിലെ ഒരു യുവാവുമായി യുവതി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ബന്ധം അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാർ എതിർപ്പുമായി രംഗത്തെത്തി. ഒരു കാരണവശാലും വിവാഹത്തിന് സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ. യുവാവിന് സ്വഭാവദൂഷ്യമുണ്ടെന്ന് പറഞ്ഞായിരുന്നു എതിർപ്പ്.
ഇതോടെ യുവതി പതുക്കെ കാമുകനുമായി അകന്നു. മറ്റൊരു വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. ഇതോടെ വീട്ടുകാർ കണ്ടുപിടിച്ച യുവാവുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇത് അറിഞ്ഞതോടെയാണ് യുവതിയുടെ കാമുകൻ ഏതുവിധേനയും കല്യാണം മുടക്കാൻ തയ്യാറായത്. വിവാഹത്തിന് ദിവസങ്ങൾക്കുമുമ്പ് വരന്റെ മൊബൈൽ നമ്പർ സംഘടിപ്പിക്കുകയും വാട്സാപ്പിൽ താനും യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ അയച്ചുനൽകുകയും ചെയ്തു.
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടയുടൻ വരൻ വിവാഹത്തിൽനിന്ന് പിൻമാറി. ഇക്കാര്യം ഉടൻ തന്നെ വധുവിനെയും വീട്ടുകാരെയും വിളിച്ചു അറിയിക്കുകയും ചെയ്തു. ഇതോടെ ഇരു കൂട്ടരുടെയും ബന്ധുക്കൾ ഇടപെട്ട് വിവാഹം വേണ്ടെന്നു വെക്കാൻ തീരുമാനിച്ചു.
സംഭവം നാടു മുഴുവൻ പാട്ടായതോടെ വാട്സാപ്പ് സന്ദേശം അയച്ച യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവതിയുടെ വീട്ടുകാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക