കണ്ണൂർ :അനെര്‍ട്ടും കേന്ദ്ര ഊര്‍ജ്ജമന്ത്രാലയത്തിന് കീഴിലുളള എനര്‍ജി എഫിഷ്യന്‍സി സര്വ്വീസ്ലി മിറ്റഡുമായി(ഇഇഎസ്എല്‍) യോജിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു. നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ, എം സി റോഡ് മറ്റ് പ്രധാന റോഡുകള്‍, താലൂക്ക് ആസ്ഥാനങ്ങള്‍ എന്നീ സ്ഥലങ്ങളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ പബ്ലിക് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.
കേരള സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് കാറുകളുടെ ഉപയോഗം കൂട്ടുന്നതിനായുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇലക്ട്രിക് കാറുകളുടെ പ്രവര്‍ത്തനത്തിന് പ്രധാന തടസ്സമായി നില്‍ക്കുന്നത് പബ്ലിക് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ (ഫാസ്റ്റ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ) കുറവാണ്. ഇതിന് പരിഹാരമെന്ന നിലയിലാണ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലമുളള സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതിയില്‍ പങ്കെടുക്കാം. മെയിന്‍ റോഡരികില്‍ 5-10 സെന്റ് സ്ഥലം 10 വര്‍ഷത്തേയ്ക്ക് അനെര്‍ട്ടിന് നല്കിയാല് ഒരു യൂണിറ്റ് വൈദ്യുതിക്ക് 0.70 രൂപ നിരക്കില്‍ സ്ഥല വാടകയായി ലഭിക്കും. സര്‍ക്കാര്‍ വകുപ്പുകളിലേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും ഉപയോഗിക്കാതെയുളള സ്ഥലം ഇതിനായി പ്രയോജനപ്പെടുത്താം. കൂടാതെ നിഴല്‍ രഹിത സ്ഥലം ലഭ്യമാണെങ്കില്‍ അവിടെ സൗരോര്‍ജ്ജ സംവിധാനവും ഒരുക്കാം.
ഉപയോഗശൂന്യമായ സ്ഥലം ലഭ്യമായ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളിലോ, അനെര്‍ട്ടിന്റെ കേന്ദ്രകാര്യാലയത്തിലെ ഇ-മൊബിലിറ്റി സെല്ലിലോ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9188119413 (ജില്ലാ എഞ്ചിനീയര്‍, അനെര്‍ട്ട് കണ്ണൂര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക