നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയെന്ന സൂപ്പര്താരമായിട്ട് തന്നെയായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. ട്രെയിന്യാത്രക്കിടെയുണ്ടായ ഒരു കൊലപാതകത്തില്‍ പ്രതികളാകേണ്ടി വന്ന ടോണിയേയും കൂട്ടുകാരേയും അവരുടെ നിരപരാധിത്വം തെളിയിച്ച് രക്ഷപ്പെടുത്തുന്ന ആളായിട്ടായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.
എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടുങ്ങും മുന്‍പ് മമ്മൂട്ടിയെന്ന സൂപ്പര്‍സ്റ്റാറായി താന്‍ തന്നെ അഭിനയിക്കുന്നതില്‍ മമ്മൂട്ടിയ്ക്ക് അല്പം ജാള്യതയുണ്ടായിരുന്നെന്ന് പറയുകയാണ് സംവിധായകന് ജോഷി. മമ്മൂട്ടി തന്നെ ഇക്കാര്യം തന്നോട് ചോദിച്ചിരുന്നെന്നും എന്നാല്‍ താന്‍ അദ്ദേഹത്തെ സമാധാനിപ്പിക്കുകയായിരുന്നെന്നും ജോഷി പറയുന്നുണ്ട്.
‘ ഷൊര്‍ണൂരില്‍ ഷൂട്ടിങ്ങിന് വന്നപ്പോള്‍ മമ്മൂട്ടി എന്നോട് ചോദിച്ചു. ഞാന്‍ എന്റെ പേരില്‍ തന്നെ ഒരു സൂപ്പര്‍ സ്റ്റാറായി അഭിനയിക്കുന്നതില്‍ ഒരു അനൗചിത്യമില്ലേ എന്ന്. ഞാന്‍ മമ്മൂട്ടിയെ സമാധാനിപ്പിച്ചു. പിന്നീട് മമ്മൂട്ടി ഒന്നും പറഞ്ഞില്ല. അത് എന്നോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. അതിന്റെ കടപ്പാട് ഇന്നും മമ്മൂട്ടിയോടുണ്ട്’, ജോഷി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക