വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ മറ്റ് റിസോര്‍ട്ടുകളിലും പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ഓടിക്കൊണ്ടിരുന്ന വേണാട് എക്സ്പ്രെസിന്റെ എഞ്ചിൻ വേർപെട്ടു
റിസോർട്ട് അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. റിസോർട്ടിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വന്യജീവികളുടെ സാന്നിധ്യമുള്ള സ്ഥലമായിട്ടും റിസോർട്ടുകാർ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നില്ലെന്ന് ഷഹാനയുടെ കുടുംബവും സുരക്ഷാ വീഴ്ചയുണ്ടായതായി ജില്ലാ കലക്ടർ അദീല അബ്ദുള്ളയും വ്യക്തമാക്കി.
എന്നാല്‍, ഹോം സ്റ്റേ ലൈസന്‍സ് ഉണ്ടെന്നും ടെന്റുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിക്കാറില്ലെന്നുമായിരുന്നു റിസോര്‍ട്ട് ഉടമയുടെ വാദം. യുവതി ശുചിമുറിയില്‍ പോയി മടങ്ങുന്ന വഴിയാണ്അപകടമുണ്ടായതെന്ന് റിസോർട്ട് ഉടമ പറയുന്നു.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് കണ്ണൂര്‍ സ്വദേശിനി ഷഹാന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉടനെ വിംസ് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക