കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രധാനമന്ത്രി ഒലിയയെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കിയതായി പാര്‍ട്ടി ചെയര്‍മാന്റെ വക്താവ് അറിയിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ ( യു.എം.എല്‍ ) വിഭാഗത്തിന്റെ പ്രവര്‍ത്തനം ഒലി വീണ്ടും ആരംഭിക്കുമെന്നാണ് സൂചന.
കഴിഞ്ഞ ഡിസംബറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടു ചെയര്മാന്മാരില് ഒരാളായിരുന്ന ഒലിയെ തല്‍സ്ഥാനത്തു നിന്ന് എതിര്‍വിഭാഗം നീക്കം ചെയ്തിരുന്നു. പകരം മാധവ് നേപ്പാളിനെ തല്‍സ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തിരുന്നു. പ്രചണ്ഡയാണ് പാര്‍ട്ടിയുടെ ഒന്നാം ചെയര്മാന്.
മുന്‍പ്രധാനമന്ത്രിമാരായ പുഷ്പ കമല്‍ ദഹലിന്റെയും മാധവ് നേപ്പാളിന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയിലെ എതിരാളികളില്‍ നിന്ന് വലിയ സമ്മര്‍ദ്ദമാണ് പ്രധാനമന്ത്രി ഒലി നേരിട്ടിരുന്നത്. പാര്‍ട്ടിയോട് ആലോചിക്കാതെ ചില തീരുമാനങ്ങള്‍ ഒലി എടുക്കുന്നെന്നും ഇതിന് വിശദീകരണം നല്‍കണമെന്നും എതിര് വിഭാഗം ആവശ്യപ്പെട്ടു.
വിശദീകരണം നല്‍കാത്ത സാഹചര്യത്തില്‍ അച്ചടക്ക നടപടി എന്ന നിലയ്ക്കാണ് ഒലിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗ്വത്തില്‍ നിന്ന് പുറത്താക്കുന്നത്. ഇപ്പോഴത്തെ പാര്‍ട്ടി ചെയര്മാന് പ്രചണ്ഡയുമായി ഉണ്ടായ ഭിന്നതകളെ തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ കഴിഞ്ഞ ഡിസംബര്‍ 20ന് ഒലി പ്രസിഡന്റിന് ശുപാര്‍ശ ചെയ്തിരുന്നു.
പ്രചണ്ഡയുമായുളള അധികാരതര്‍ക്കം രൂക്ഷമായതോടെ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ഒലി രാഷ്ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ആവശ്യപ്പെട്ടിരുന്നു. ഒലിയുടെ ശുപാര്‍ശ പ്രസിഡന്റ് അംഗീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നിരുന്നു. പാര്‍ട്ടി ചിഹ്നമായ സൂര്യന് ആര്‍ക്ക് നല്‍കണമെന്ന നിയമവശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കുകയാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളും ( യു.എം.എല്‍ ), പ്രചണ്ഡയുടെ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ( മാവോയിസ്റ്റ് സെന്റര്‍ ) 2017ലുണ്ടായ തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന്, ലയിച്ചാണ് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക