ന്യൂഡല്‍ഹി: പോക്സോ കേസ് ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ട്. ഇന്ന് അഡ്വ ജനറല്‍ അശുതോഷ് കുംഭകോണി അപ്പീല്‍ ഫയല്‍ ചെയ്യും.
പാന്റിന്റെ സിപ്പ് ഊരിയാലും പോക്സോ ചുമത്താന്‍ പറ്റില്ലെന്ന് ബോംബെ ഹൈക്കോടതി
വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗണേധിവാലയാണ്. എന്നാൽ തുടര്‍ച്ചയായ വിവാദ ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ ബോംബെ ഹൈക്കോടതി ജഡ്ജിയെ സ്ഥിരപ്പെടുത്താനുള്ള തീരുമാനവും പിന്‍വലിച്ചു. പുഷ്പ ഗണേധിവാലയെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സ്ഥിരം ജഡ്ജാക്കാനുള്ള ശുപാര്‍ശ കൊളീജിയം നല്‍കിയിരുന്നു.
കോടതിയുടെ ആദ്യത്തെ വിവാദ ഉത്തരവ് ചര്‍മത്തില്‍ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയില്‍ സ്പര്‍ശിച്ചാല്‍ അത് ലൈംഗികപീഡനമാകില്ലെന്നായിരുന്നു. കൂടാതെ കയ്യില്‍ പിടിച്ചാലും പാന്റ് അഴിച്ചാലും പീഡനമാവില്ലെന്ന വിധിയും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക