ന്യൂഡൽഹി: ഭക്ഷണം വിളമ്പാൻ വൈകിയതിന് മകൻ അമ്മയെ കൊലപ്പെടുത്തി. ജാർഖണ്ഡിലെ 35കാരനാണ് അമ്മയെ കൊലപ്പെടുത്തിയത്. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയിലെ മനോഹർപൂർ ബ്ലോക്കിന് കീഴിലുള്ള ജോജോഗുട്ട് ഗ്രാമത്തിലാണ് സംഭവം.
പ്രധാൻ സോയി എന്ന പ്രതി അറുപത് കാരിയായ അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇയാൾ കടുത്ത മദ്യപാനിയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
തങ്ങൾ സംഭവ സ്ഥലത്തെത്തിയപ്പോൾ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയതിന് ശേഷം പ്രതി അമ്മയെ മുറ്റത്ത് സംസ്കരിക്കാൻ ഒരുങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാത്രി മദ്യപിച്ച് വീട്ടിൽ എത്തിയ പ്രതി അമ്മയോട് ഭക്ഷണം ആവശ്യപ്പെട്ടു.
ഭക്ഷണം വിളമ്പൻ വൈകിയപ്പോൾ അമ്മയെ വടിയെടുത്ത് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മനോഹർപൂർ എസ്ഡിപിഒ വിമലേഷ് ത്രിപാഠി പറയുന്നത്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക