രമേശ് ചെന്നിത്തല വിജയിച്ച പ്രതിപക്ഷ നേതാവാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർകോട് കുമ്പളയിൽനിന്നാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
ചെന്നിത്തല ഉന്നയിച്ച കാര്യങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞു. വിജയിയായിട്ടാണ് അദ്ദേഹം ജാഥ നയിക്കുന്നത്. കേരളത്തിന്റെ കഴിഞ്ഞ അഞ്ചു വർഷം പാഴായിപ്പോയി. വലിയ വികസനം നടത്തിയെന്ന സർക്കാർ വാദം സത്യമല്ല. നാടിനോ ജനങ്ങൾക്കോ യാതൊരു പ്രയോജനവും ഉണ്ടായില്ല. സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നു. പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉള്ളവർ നീതിക്കായി ഓടി നടക്കുമ്പോൾ സർക്കാരിന്റെ നീക്കം ചെറുപ്പക്കാർക്കുള്ളിൽ തീക്കനൽ ആയിട്ടുണ്ടെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.
അടുത്തമാസം 22ന് തിരുവനന്തപുരത്താണു ജാഥയുടെ സമാപനം. ‘സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജാഥ. എല്‍ഡിഎഫിന്റെ ദുര്‍ഭരണവും അഴിമതിയും അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും മുന്നോട്ടുവയ്ക്കുന്നു. യുഡിഎഫിന്റെ ശക്തി പ്രകടനമാകുന്ന യാത്രയില്‍ ചെന്നിത്തലയ്ക്കൊപ്പം ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ് തുടങ്ങിയ നേതാക്കളെല്ലാം അണിചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക