കേന്ദ്ര ബജറ്റിൽ ആദായനികുതി ഘടനയിൽ ഉൾപ്പടെ എന്തൊക്കെ പരിഷ്ക്കാരങ്ങൾ ഏർപ്പെടുത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വ്യക്തിഗത നികുതിദായകർ എന്തൊക്കെയാണ് ഈ ബജറ്റിൽ പ്രതീക്ഷിക്കുന്നതെന്ന് നോക്കാം.
നിലവിൽ സെക്ഷൻ 80 സിസിഇ, സെക്ഷൻ 80 സി, 80 സിസി, 80 സിസിഡി (1) എന്നിവ പ്രകാരം ലഭ്യമായ കിഴിവുകൾ പ്രതിവർഷം 1.50 ലക്ഷം രൂപയാണ്. 2014ലാണ് ഒരു ലക്ഷം ആയിരുന്നത് 1.5 ലക്ഷമായി ഉയർത്തിയത്. 2003ൽ ആണ് ഇത് ഒരു ലക്ഷമാക്കിയത്. യഥാർത്ഥത്തിൽ പരിധി 1 ലക്ഷം നിശ്ചയിച്ചിട്ട് ഇപ്പോൾ ഏകദേശം 18 വർഷമായി. 2014 ൽ ഇത് 50% മാത്രമേ വർദ്ധിപ്പിച്ചിട്ടുള്ളൂ, ഇത് പ്രതിവർഷം 3 ശതമാനത്തിൽ താഴെയാണ്. ഈ വാർഷിക ശരാശരി വർധന അതേ കാലയളവിൽ ശരാശരി പണപ്പെരുപ്പത്തിന് തുല്യമല്ല. ഇത് കുറഞ്ഞത് രണ്ടര ലക്ഷം രൂപയായി ഉയർത്തണമെന്നാണ് സാമ്പത്തിക മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്.
എൻപിഎസ്(നാഷണൽ പെൻഷൻ സ്കീം) അക്കൗണ്ട് ക്ലോസ് ചെയ്യുന്ന സമയത്ത് അക്കൗണ്ടിൽ നിന്ന് പിൻവലിക്കുന്നതിന്റെ 60% വരെയുള്ള തുകയ്ക്ക് നികുതി ഒഴിവാക്കുന്നതാണ് നിലവിലെ രീതി. ബാക്കി തുകയ്ക്കു നികുതി നൽകേണ്ടതുണ്ട്. അറുപത് ശതമാനം കഴിച്ചുള്ള തുകയ്ക്ക് നികുതിയിളവ് വേണമെന്നത് കഴിഞ്ഞ കുറേ കാലമായുള്ള ആവശ്യമാണ്. അതിനുള്ള പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമോയെന്ന് ഏവരും ഉറ്റുനോക്കുന്നു.
എൻപിഎസ് പിൻവലിക്കലിന് വിപരീതമായി, എംപ്ലോയിമെന്റ് പ്രൊവിഡൻറ് ഫണ്ടിലെ (ഇപിഎഫ്) ബാലൻസ്, വിരമിക്കുന്ന സമയത്ത് പൂർണമായും നികുതി രഹിതമായി വരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് സർക്കാർ എൻപിഎസ് പോലുള്ള ഫണ്ടിന്റെ 40% വരെ റിട്ടയർമെൻറിൻറെ ഇപിഎഫ് ബാലൻസിന് നികുതിയടയ്ക്കാൻ സർക്കാരിനു കഴിയുന്നില്ലെങ്കിൽ, മറ്റ് വഴികളിലൂടെ ഇത് പരിഹരിക്കാൻ സർക്കാർ ശ്രമിക്കണം.
പിൻവലിക്കൽസമയത്ത് എൻപിഎസിൽ ശേഖരിച്ച മുഴുവൻ ബാലൻസും വരിക്കാരന് നൽഖണം ഉണ്ടാക്കുക. 40% ഫണ്ടിന് നികുതി ഈടാക്കാനുള്ള നിബന്ധന സർക്കാർ ഉപേക്ഷിക്കുകയും പണം എവിടെ നിക്ഷേപിക്കണം എന്ന തീരുമാനം വരിക്കാരനോട് വിടുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക