ഒന്‍പതു മാസമായി ശമ്പളമില്ലാതെ വലഞ്ഞ് ഒരുകൂട്ടം പ്രൈമറി സ്്കൂള്‍ അധ്യാപകര്‍. 1200 എയ്ഡഡ് സ്്കൂള്‍ അധ്യാപകരാണ് കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ് അധ്യാപകരുടെ കൂട്ടായ്മ.
സസ്ഥാനത്തെ 673 എയഡഡ് സൂകൂളുകളിലായി ജോലിചെയ്യുന്ന 1200 പ്രൈമറി അധ്യാപകര്‍ക്കാണ് ജൂണ്‍മുതല്‍ ശമ്പളം ലഭിക്കാത്തത്. 2011 മുതല്‍ ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നവരാണിവര്‍. സ്ഥാനക്കയറ്റം, രാജി, മരണം എന്നിവമൂലം ഉടലെടുക്കുന്ന സ്ഥിരം തസ്തികളില്‍ ജോലി ലഭിച്ചെങ്കിലും സ്്കൂളുകൾ ലാഭകരമല്ലാത്തവയാണെന്നു കാണിച്ചാണ് ഇവര്‍ക്ക് നിയമന അംഗീകാരം നല്‍കാത്തത്.
ഒരു പ്രൈമറി സ്്കൂളില്സാധാരണ നാല് അധ്യാപകരാണ് ഉണ്ടാകുക. ഇതില്‍ ഒരാള്‍ ജോലി നിർത്തിയാല്‍പോലും ഒരു ക്്ളാസിന് അധ്യാപകനില്ലാത്ത സ്ഥിതിവരും. ഒാണ്ലൈന്ക്്ളാസുകള് മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നവരാണ് ഈ അധ്യാപകര്‍. പ്രൈമറി ക്്ളാസുകളെ എങ്കിലും ലാഭ , നഷ്ടക്കണക്കുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്നും അധ്യാപകര്‍ ആവശ്യപ്പെടുന്നു. പലവട്ടം സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടും പ്രശ്ന പരിഹാരം കാണാത്തതിനാലാണ്, അധ്യാപകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക