കണ്ണൂർ :ജില്ലാ മൃഗസംരക്ഷണ വകുപ്പ് പുതുതായി നിര്‍മ്മിച്ച ജില്ലാ മൃഗ സംരക്ഷണ ഓഫീസ് സമുച്ചയം, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രം ഓഫീസ്, ഹാച്ചറി എന്നിവയുടെ ഉദ്ഘാടനം ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ച മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനാകും. സംരംഭകര്‍ക്ക് മൃഗ സംരക്ഷണ മേഖലയെക്കുറിച്ച് ശാസ്ത്രീത്രീയ പരിശീലനം നല്‍കുക, മൃഗ സംരക്ഷണ മേഖലയിലെ സാധ്യതകളുടെ ഫലപ്രദമായ ഉപയോഗം, ആവശ്യമായ മുട്ടയുല്പാദനം എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്.
1.5 കോടി രൂപ ചെലവില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 1.68 ഏക്കറിലാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം നിര്‍മ്മിച്ചത്. ഇതിന്റെ രണ്ട് നിലകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. നിലവില്‍ കണ്ണൂര്‍ കലക്ടറേറ്റിലെ അനക്സില്‍ പരിമിതമായ സ്ഥല സൗകര്യത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസ് ജില്ലാ വെറ്റിനറി കേന്ദ്രം ഓഫീസിന് സമീപത്തേക്ക് മാറ്റുന്നതോടെ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും മെച്ചപ്പെട്ട സേവനം ലഭ്യമാകും. ഇതോടെ ജന്തുരോഗ നിയന്ത്രണ പദ്ധതി( എഡിസിപി) ഓഫീസ്, കന്നുകുട്ടി പരിപാലന (എസ്എല്‍ബിപി) ഓഫീസ്, മേഖലാ കൃത്രിമ ബീജദാന നിയന്ത്രണ ഓഫീസ്, ജില്ലാ വെറ്റിനറി കേന്ദ്രം, പ്രാദേശിക രോഗനിയന്ത്രണ കേന്ദ്രം, പ്രാദേശിക ലാബ് പരിശോധന കേന്ദ്രം തുടങ്ങിയ ക്യാമ്പസിലാകും.
മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോട് കൂടി 3.15 കോടി രൂപ ചെലവിലാണ് കക്കാട് കെട്ടിടം നിര്‍മ്മിച്ചത്. കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലുള്ള കര്‍ഷകര്‍ക്കും ഈ മേഖലയിലേക്ക് പുതുതായി എത്തുന്ന സംരംഭകര്‍ക്കുമാണ് മൃഗസംരക്ഷണ മേഖലയിലെ 16 വിഷയങ്ങളില്‍ ശാസ്ത്രീയ പരിശീലനം നല്‍കുന്നത്. കര്‍ഷകര്‍ക്കുള്ള പരിശീലനത്തിന് പുറമെ, പുതുതായി നിയമിതരാകുന്ന ലൈവ് സ്്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്കുള്ള പരിശീലനവും വകുപ്പിലെ ഡോക്ടര്‍മാര്‍ക്കും ലൈവ് സ്്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്കുമുള്ള തുടര്‍ പരിശീലന പരിപാടികളും ഇവിടെ നടന്നു വരുന്നുണ്ട്. കഴിഞ്ഞവര്‍ഷം 4155 കര്‍ഷകര്‍ക്കാണ് വിവിധ വിഷയങ്ങളില്‍ ഇവിടെ നിന്നും പരിശീലനം നല്‍കിയത്. പുതിയ കെട്ടിടം പ്രവര്‍ത്തന സജ്ജമാകുന്നതോടെ പ്രതിവര്‍ഷം 10000 പേര്‍ക്ക് പരിശീലനം നല്‍കാനാകും.
കങ്കണ റണാവത്തിന്റെ ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ
മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കുള്ള കോഴികളെ ഉല്പാദിപ്പിക്കുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ തുടങ്ങിയ ഈ സ്ഥാപനത്തിന്28 ഏക്കറായിരുന്നു സ്ഥസൗകര്യം. എന്നാല്‍ 18 ഏക്കര്‍ സ്പോര്‍ട് കൗണ്‍സിലിന് വിട്ടു നല്‍കുകയും ഹൈവേ ബൈപാസ് നിര്‍മ്മാണത്തിനായി അഞ്ച് ഏക്കര്‍ ഏറ്റെടുക്കുകയും ചെയ്തതോടെ ബാക്കിയുള്ള അഞ്ചേക്കറിലാണ് മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നത്. പുതിയ ഹാച്ചറി യാഥാര്‍ഥ്യമാകുന്നതോടെ പ്രതിമാസം 50,000 കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചുകൊണ്ടിരുന്നിടത്ത് ഇനി ഒരു ലക്ഷം കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് മൃഗസംരക്ഷണ വകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക