സംസ്ഥാനത്ത് പതിനാല് ജില്ലകളിലായി 13,020 പട്ടയങ്ങൾ വിതരണത്തിന് തയ്യാറായി . ഈ മാസം ഇവ വിതരണം ചെയ്യുന്നതോടെ 1,76,711 പട്ടയങ്ങളുടെ വിതരണം പൂർത്തിയാകും.
ഇതുവരെ ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്തത് തൃശൂർ ജില്ലയിലാണ്, 41,387 പട്ടയങ്ങൾ. 2500 പട്ടയങ്ങളാണ് തൃശൂരിൽ വിതരണത്തിനൊരുങ്ങുന്നത്. അവസാന ഘട്ടത്തിൽ ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്. 6,008 പട്ടയങ്ങളാണ് ഇവിടെ വിതരണത്തിന് തയ്യാറായത്. ഇതുവരെ 56 പട്ടയ മേളകളാണ് പതിനാല് ജില്ലകളിലായി സർക്കാർ സംഘടിപ്പിച്ചത്.
വൻകിട കയ്യേറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചും പട്ടയ വിതരണത്തിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാവശ്യമായ സത്വര നടപടികൾ കൈക്കൊണ്ടും സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. കൈവശമുണ്ടായിരുന്ന ഭൂമി പതിച്ചു കിട്ടിയാലും കൈവശമില്ലാത്ത ഭൂമി പതിച്ചു കിട്ടിയാലും അത് ബാങ്കുകളിൽ ഈടുവച്ച് ലോൺ എടുക്കുന്നതിനും മറ്റും സഹായിക്കുന്ന തരത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്തതും ഈ സർക്കാരിന്റെ കാലത്താണ്. ഭൂരഹിതർ ഇല്ലാത്ത കേരളം എന്ന പ്രഖ്യാപിത നയത്തിലേക്കുള്ള നിർണ്ണായക ചുവടുവയ്പാണ് പട്ടയവിതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക