പഞ്ചാബ് ബിജെപിയിൽ വൻ കൊഴിഞ്ഞുപോക്ക്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കെയാണ് പാർട്ടിയിൽ നിന്ന് നേതാക്കൾ വിട്ട് പോയത്. 2015ൽ കൂടെയുണ്ടായിരുന്ന അകാലിദൾ ഇത്തവണ ഒപ്പമില്ലാത്തതും ബിജെപിക്ക് വെല്ലുവിളിയായിട്ടുണ്ട്. പാർട്ടി കോർ കമ്മിറ്റിയിലെ ഏക സിഖ് മുഖമായ മൽവീന്ദർ സിങ് ഖാങ് ഉൾപ്പെടെ നിരവധി ബിജെപി നേതാക്കളാണ് ജനുവരിയിൽ മാത്രം ബിജെപി വിട്ടത്.
ഫാം മേഖലയിൽ പത്ത് വർഷം പൂർത്തീകരിച്ച തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ
ഈ മാസം 14 നാണ് എട്ട് മുനിസിപ്പൽ കോർപറേഷനിലേക്കും 109 മുനിസിപ്പൽ കൗൺസിൽ/നഗർ പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി മാത്രമല്ല, സഖ്യകക്ഷിയായ ജെജെപിയും സമാന പ്രതിസന്ധി നേരിടുന്നുണ്ട്. ബിജെപിയുടെയോ ജെജെപിയുടെയോ പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് കർഷകർ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക