ഓട്ടോമാറ്റിക് ടോള്‍ പ്ലാസ പേയ്മെന്റ് സംവിധാനം ഫാസ്ടാഗ് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ബന്ധമാകും. ഇനി നീട്ടി നല്‍കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ ഫാസ്ടാഗ് നിർബന്ധമാക്കുമെന്ന് കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതി പിന്നീട് നീട്ടുകയായിരുന്നു. എന്നാല്‍ ഇനിയും സമയപരിധിയില്‍ വിട്ടുവീഴ്ച നല്‍കില്ലെന്നും ഫാസ്ടാഗ് നാളെ മുതല്‍ നിര്‍ബന്ധമായിരിക്കും എന്നും കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.
വാഹനങ്ങളില്‍ ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗാണെങ്കിലും ഇരട്ടി നിരക്കിന് തുല്യമായ പിഴ നല്‍കേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
നിലവിൽ, ദേശീയപാതകളിലെ ടോൾ പ്ലാസകളിലെ ഒരു പാത ഒഴികെയുള്ളവയെല്ലാം ഫാസ്റ്റ് ടാഗ് പാതകളാക്കി മാറ്റിക്കഴിഞ്ഞിട്ടുണ്ട്. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഫാസ്റ്റ് ടാഗ് പാതയിലേക്ക് പ്രവേശിക്കുന്ന പക്ഷം ടോൾ തുകയുടെ ഇരട്ടി പിഴയായി നൽകണമെന്നാണ് നിലവിലെ ചട്ടം. എന്നിരുന്നാലും, പണമടച്ച് യാത്ര ചെയ്യുന്നതിനായി ഒരു പാതയും നീക്കിവെച്ചിട്ടുണ്ട്. പക്ഷേ, പുതിയ പരിഷ്കാരത്തോടെ ഫെബ്രുവരി 15 മുതൽ ഇത് ഒഴിവാക്കാനാണ് സർക്കാർ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക