മുഖ്യമന്ത്രി പിണറായി വിജയനേയും പിതാവിനേയും കുറിച്ച് രൂക്ഷ പ്രതികരണം നടത്തിയ കോണ്‍ഗ്രസ് എംപി കെ സുധാകരനെതിരെ സിപിഐഎം നേതാവ് കെ കെ രാഗേഷ്. കെ സുധാകരന് ഭ്രാന്താണെന്നും ഉടന്‍ ചികിത്സിക്കണമെന്നും കെ കെ രാഗേഷ് പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്ന സുധാകരന് ഭ്രാന്താണെന്ന് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാകും. ജനങ്ങളോട് മറ്റൊന്നും ചര്‍ച്ചചെയ്യാനില്ലാതെ വന്നപ്പോള്‍ യുഡിഎഫിന്റെ നേതാക്കള്‍ തെക്കും വടക്കും നടന്ന് വായില്‍തോന്നിയത് വിളിച്ചുപറയുകയാണെന്നും സിപിഐഎം രാജ്യസഭാംഗം കുറ്റപ്പെടുത്തി.
മുന്നില്‍ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയ്യടിയാണ് ഊര്‍ജ്ജം. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിനാപത്താണ്. അതിന് കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ഗാന്ധി മുന്‍കൈയ്യെടുക്കണമെന്നും കെ കെ രാഗേഷ് കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാല്‍ ആ കാലത്ത് മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിയിലെ കള്ളുഷാപ്പില്‍ കള്ളുകുടിച്ചു നടക്കുകയായിരുന്നെന്നായിരുന്നു സുധാകരന്റെ പരിഹാസം. പിണറായി വിജയനെയും പിതാവിനെയും അധിക്ഷേപിച്ചുകൊണ്ടുള്ള സുധാകരന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തിലെ അനുസ്മരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു സുധാകരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക