ന്യൂഡല്‍ഹി : സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണ്ണയിക്കാമെന്ന് സമിതിക്ക് നിര്‍ദ്ദേശം നല്കി സുപ്രീംകോടതി. നാല് വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍ നിര്‍ണ്ണയിക്കാനാണ് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കാന്‍ സധിക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.
ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ഫീസ് പുനഃനിര്‍ണ്ണയിക്കാന്‍ ഫീസ് നിര്‍ണ്ണയ സമിതിയോട് നിര്‍ദേശിച്ചേക്കുമെന്ന് വാദത്തിനിടയില്‍ കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ഇതാണ് ഉത്തരവിറക്കിയിരിക്കുന്നത്. മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയത്തോടെ ഫീസ് കൂടുന്നതിനാണു സാധ്യത. 2017 മുതല്‍ കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 12000 ത്തോളം വിദ്യാര്‍ത്ഥികളെയാണ് സുപ്രീംകോടതി വിധി ബാധിക്കുന്നത്. 2016 ല്‍ രണ്ട് കോളേജുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും വിധി ബാധകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക