ആലുവ ശിവരാത്രി ബലിതർപ്പണത്തിന് ആലുവ മണപ്പുറത്ത ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം നാളെ പുലർച്ചെ നാലു മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ പുഴയോരത്തെ ബലിത്തറകളിൽ പിതൃകർമങ്ങൾ നടത്താൻ അനുമതിയുള്ളൂ. വെർച്വൽ ക്യൂ സംവിധാനത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു മാത്രമാണു പ്രവേശനം.
മണപ്പുറത്തെ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് 50 ബലിത്തറകൾ സജ്ജമാക്കുന്നുണ്ട്. ഓരോ ക്ലസ്റ്ററിലും 200 പേർക്കു വീതം ഒരേസമയം 1,000 പേർക്കു ബലിയിടാം.
തർപ്പണത്തിനു 20 മിനിറ്റും ക്ഷേത്ര ദർശനത്തിനു 10 മിനിറ്റും അനുവദിക്കും. പുഴയിൽ മുങ്ങിക്കുളിക്കാന്‍ ഇത്തവണ അനുമതിയില്ല. രാത്രിയിൽ ആരെയും മണപ്പുറത്തേക്ക് പ്രവേശിപ്പിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക