നിയമസഭാ തിരഞ്ഞെടുപ്പിൽ പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാർത്ഥിയാക്കാനുളള ബി ജെ പിയുടെ ശ്രമം പാളി. അയ്യപ്പന്റെ വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും സ്ഥാനാർത്ഥിയാകാൻ ആഗ്രഹമില്ലെന്നും കൊട്ടാരം നിലപാടെടുത്തു. സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാമെന്ന് ബിജെപി നിര്‍ദേശിച്ചുവെങ്കിലും ഇതും പന്തളം കൊട്ടാരം അംഗീകരിച്ചില്ല.
കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാർ വർമ്മ, സെക്രട്ടറി നാരായണ വർമ്മ എന്നിവരെയാണ് മത്സരിക്കാനായി ബി ജെ പി സമീപിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് കൊട്ടാരത്തിൽ നേരിട്ടെത്തി ഇരുവരുമായി ചർച്ച നടത്തിയത്.
ശബരിമല വിഷയം കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ ഭാഗമായ പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമം ബിജെപി നടത്തയത്. പലവട്ടം കൊട്ടാരം പ്രതിനിധികളുമായി ബിജെപി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ബിജെപിയുടെ ആവശ്യം കൊട്ടാരം നിരാകരിക്കുകയായിരുന്നു.
ആറന്മുള മണ്ഡലം ലക്ഷ്യമിട്ടുകൊണ്ടാണ് ബി ജെ പി ഇത്തരത്തിലൊരു ശ്രമം നടത്തിയത്. ഇത് നടന്നിരുന്നുവെങ്കിൽ സംസ്ഥാനമൊട്ടാകെ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം വീണ്ടും ചർച്ച ചെയ്യപ്പെടുമെന്നും ഇതിന്റെ ഗുണഭോക്തളായി എൻ ഡി എ മാറിയേക്കുമെന്നായിരുന്നു ബി ജെ പിയുടെ കണക്കുകൂട്ടൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക