തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വോട്ടര്‍മാരില്‍ ചിലര്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഇ.ശ്രീധരന്റെ കാല് കഴുകിയത് വിവാദമാകുന്നു. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സമൂഹ മാധ്യമങ്ങളിലും എതിര്‍പ്പുകളും ഉയരുന്നു.
ഇ.ശ്രീധരന്റെ കാല്‍കഴുകി മാലയിട്ട് സ്വീകരിക്കുകയും കാലില്‍ തൊട്ട് നമസ്ക്കരിക്കുകയും ചെയ്യുന്ന ഫോട്ടോകള്‍ വെള്ളിയാഴ്ച രാത്രി മുതലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
ജാതീയതയും സവര്‍ണ മേധാവിത്വത്തിന്റെ ലക്ഷണങ്ങളുമാണ് ഇതിലൂടെ പ്രകടമായതെന്നും പ്രാചീന ഭാരതത്തിലെ അസമത്വങ്ങളാണ് ചിത്രത്തിലൂടെ വ്യക്തമാകുന്നതെന്നും ഇടതു പ്രവര്‍ത്തകരും കോണ്‍ഗ്രസ്സ് അനുകൂലികളും ആരോപിക്കുന്നു. സംഭവത്തോട് പ്രതികരിക്കാന്‍ ഇ.ശ്രീധരന് തയ്യാറായിട്ടില്ല.
ഇ.ശ്രീധരന് പാലക്കാട് സ്ഥാനാര്‍ഥിയായതോടെ ത്രികോണമത്സരമാണ് അരങ്ങേറുന്നത്. സിറ്റിംഗ് എം.എല്‍.എ ഷാഫി പറമ്പിലും ഇടത് പക്ഷത്തു നിന്ന് സി.പി പ്രമോദുമാണ് മത്സരിക്കുന്നത്.
ഇ.ശ്രീധരനെതിരെ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നിരുന്നു. ശ്രീധരന് നടത്തുന്നത് ജല്‍പ്പനങ്ങളാണെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ് മറുപടി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക