ഡൽഹി: നായയെ മർദ്ദിച്ച് സ്കൂട്ടറിൽ കെട്ടിയിഴച്ച് ക്രൂരത. അഞ്ഞൂറ് മീറ്ററോളം നായയെ സ്കൂട്ടറിൽ കെട്ടിവലിച്ച് റോഡരികിൽ വലിച്ചെറിയുകയായിരുന്നു.
ഗുജറാത്ത് സ്വദേശിയായ 20കാരൻ ഇജാസ് ഷെയ്ക്ക് എന്നയാളാണ് പ്രതി. ഇയാൾക്കെതുരെ മൃഗസംരക്ഷണ പ്രവർത്തകർ പരാതി നൽകി. പ്രതിയെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് റോഡരികിൽ പരിക്കേറ്റനിലയിൽ നായയെ നാട്ടുകാർ കണ്ടെത്തിയത്. തലയ്ക്കും മറ്റ് ശരീരഭാഗങ്ങൾക്കും ഗുരുതര പരുക്കേറ്റ നായയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയുടെ പല്ലുകളും തകർന്നതായി കണ്ടെത്തി.
നായയെ മർദ്ദിച്ചശേഷം ബെൽറ്റ് ഉപയോഗിച്ച് കെട്ടിയിട്ട് വീണ്ടും വടികൊണ്ട് അടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. തുടർന്ന് പ്രതി നായയെ തന്റെ സ്കൂട്ടറിൽ കെട്ടി 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക