യു.പിയിൽ മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്റംഗ് ദള്‍ നടത്തിയ ആക്രമണത്തില്‍ കടുത്ത പ്രതിഷേധവുമായി കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെ.സി.ബി.സി). സംഭവത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരും യുപി സര്‍ക്കാരും പ്രത്യേകം അന്വേഷണം നടത്തണമെന്നും ദേശീയ വനിതാ, ന്യൂനപക്ഷ, മനുഷ്യാവകാശ കമ്മീഷനുകളുടെ ഇടപെടലും വേണമെന്ന് കെ.സി.ബി.സി ആവശ്യപ്പെട്ടു.
മാർച്ച് 19 ന് ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്ക് പോയ ട്രെയിനില്‍ ആയിരുന്നു സംഭവം. ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ മലയാളി അടക്കമുള്ള നാല് കന്യാസ്ത്രീകള്‍ക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്.
രണ്ട് പേര് സന്യാസ വേഷത്തിലും മറ്റുള്ളവര്‍ സാധാരണ വേഷത്തിലും ആയിരുന്നു. മതം മാറ്റാന്‍ ഒപ്പമുള്ള രണ്ട് പെണ്‍കുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ആക്രമണത്തിന് ചിലര്‍ ശ്രമിച്ചത്.
ട്രെയിനില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കി. മതം മാറ്റ നിയമപ്രാകാരം കേസെടുക്കാനും നീക്കം നടന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക