മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ എം ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
കെ.എം ഷാജിക്ക് വരവിനെക്കാൾ 166% അനധികൃത സ്വത്തെന്നാണ് വിജിലൻസ് കണ്ടെത്തൽ. 2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വർദ്ധന.
ഇക്കാലയളവിൽ 88,57,452 രൂപയാണ് വരുമാനം. 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ ഘട്ടത്തിൽ ഉണ്ടായെന്നാണ് കണക്ക്. ഇത് വരവിനെക്കാൾ 166 % അധികമാണ്.
ഷാജിക്കെതിരായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചു. ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ അഭിഭാഷകൻ എം ആർ ഹരീഷ് കോടതിയെ സമീപിച്ചു.
മത്സരിക്കുന്നതിൽ നിന്നും ആറ് വർഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി എൽഡിഎഫ് പരാതി നൽകിയെങ്കിലും അത് തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക