ഉത്തർപ്രദേശിലെ പിലിബിത്ത് ജില്ലയിൽ സഹോദരിമാരെ കാണാതായി മണിക്കൂറുകൾക്കു ശേഷം മൃതദേഹങ്ങൾ കണ്ടെത്തി. കുടുംബാംഗങ്ങളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഒരാളുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. 18, 20 വയസ് പ്രായമുള്ള സഹോദരിമാരെ തിങ്കളാഴ്ച രാത്രി ഏഴു മുതൽ കാണാതായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇരുമൃതദേഹങ്ങളിലും പരുക്കേറ്റ പാടുകളുണ്ടെന്നും എന്നാൽ ലൈംഗീക അതിക്രമം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്നും പിലിബിത്ത് പൊലീസ് മേധാവി ജയ്പ്രകാശ് അറിയിച്ചു. തിരച്ചിൽ ആരംഭിച്ചതിനു പിന്നാലെ തന്നെ ഒരാളുടെ മൃതദേഹം കണ്ടെത്തിയെങ്കിലും പൊലീസീനെ അറിയിച്ചില്ലെന്ന് പൊലീസ് പറയുന്നു.
രണ്ടാമത്തെ ആൾക്കായി തിരച്ചിൽ തുടരുകയും മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു. ആദ്യ മൃതദേഹം കണ്ടെത്തിയതിനു സമീപം തന്നെയാണ് രണ്ടാമത്തെ മൃതദേഹവും.
തുടർന്നാണ് കുടുംബാംഗങ്ങൾ അറിയിച്ചതെന്നും പൊലീസ് പറയുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആദ്യത്തെ മൃതദേഹത്തിനു സമീപത്തു നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക