ആർഎസ്എസിലോ ബിജെപിയിലോ ചേർന്നാൽ ജാമ്യം അനുവദിക്കാമെന്ന് എൻഐഎ ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തെന്ന് ജയിലിലുള്ള കർഷക നേതാവ് അഖിൽ ഗൊഗോയ്യുടെ വെളിപ്പെടുത്തൽ.
20 കോടിയുടെ കൈക്കൂലി നൽകാമെന്ന വാഗ്ദാനം നൽകിയതായും അഖിൽ ഗൊഗോയ് പാർട്ടി നേതാക്കൾക്ക് അയച്ച കത്തിൽ പറയുന്നു. കത്ത് അദ്ദേഹത്തിന്റെ പാർട്ടി നേതാക്കൾ പുറത്തുവിട്ടു. അസമിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരിൽ 2019 ഡിസംബർ മുതൽ ജയിലിലാണ് ഗൊഗോയ്.
‘ആദ്യം അവർ എന്നോട് ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കുകയും വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. ഞാൻ ആർ.എസ്.എസിൽ ചേർന്നാൽ ഉടൻ ജാമ്യം അനുവദിക്കാമെന്നായിരുന്നു വാഗ്ദാനം.
ഞാൻ ഈ നാണംകെട്ട വാഗ്ദാനം നിരസിക്കുന്നുവെന്ന് അറിയിച്ചപ്പോൾ ബി.ജെ.പിയിൽ ചേരാൻ അവസരം നൽകാമെന്നായിരുന്നു വാഗ്ദാനം. ഒഴിവ് വരുന്ന നിയമസഭ സീറ്റിൽ മത്സരിക്കാമെന്നും അസമിലെ ബി.ജെ.പി സർക്കാരിൽ മന്ത്രിയാക്കാമെന്നും പിന്നീട് അവർ വാഗ്ദാനം നൽകുകയും ചെയ്തു’ -അഖിൽ ഗൊഗോയ് പറയുന്നു.
‘പക്ഷേ വാഗ്ദാനങ്ങൾ നിരന്തരം നിരസിച്ചതോടെ നിരവധി കേസുകൾ തന്റെ പേരിൽ ചുമത്തുമെന്നും സുപ്രീംകോടതിയിൽ നിന്നുപോലും ജാമ്യം ലഭിക്കില്ലെന്നും അവർ പറഞ്ഞു.
ഇപ്പോൾ പുറത്തു കടക്കാനുള്ള എല്ലാ സാദ്ധ്യതകളും നഷ്ടപ്പെട്ടതായി തോന്നുന്നു. എന്റെ കുടുംബം അവസാനിച്ചു, എന്നെ ശാരീരികമായും നശിപ്പിക്കുന്നു’ -അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക