കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശത്രുതപരമായി മുന്നോട്ട് പോകുകയാണെങ്കില്‍ അതിനെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് വരെ മാത്രമായിരിക്കില്ലെന്നും ശേഷവും ഉണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അത്തരമൊരു കാര്യങ്ങള്‍ ഉയര്‍ത്തികൊണ്ടു വന്നെങ്കില്‍, ഇനിയും രാഷ്ട്രീയമായി ഉപയോഗിക്കും. അങ്ങനെ വന്നെങ്കില്‍ അതിന് രാഷ്ട്രീയമായി നേരിടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അങ്ങനെയൊന്നും തകര്‍ക്കാന്‍ കഴിയുന്നതല്ല എല്‍ഡിഎഫിന്റെ രാഷ്ട്രീയജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായിയുടെ വാക്കുകള്‍: ”കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശത്രുതപരമായി മുന്നോട്ട് പോകുകയാണെങ്കില്‍ അതിനെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്കുമുണ്ട്. സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് വരെ മാത്രമായിരിക്കില്ല. ശേഷവും ഉണ്ടാകാം.
തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അത്തരമൊരു കാര്യങ്ങള്‍ ഉയര്‍ത്തികൊണ്ടു വന്നെങ്കില്‍, ഇനിയും രാഷ്ട്രീയമായി ഉപയോഗിക്കും. അങ്ങനെ വന്നെങ്കില്‍ അതിന് രാഷ്ട്രീയമായി നേരിടുക തന്നെ ചെയ്യും. ഒരു സ്ത്രീയുമായുള്ള സൗഹൃദത്തിന്റെ പ്രശ്നമാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടുള്ളത്.
രാഷ്ട്രീയമായ നീക്കങ്ങളാണ് ഉണ്ടായിട്ടുള്ളത്. സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. അതിന് ചില ശക്തികള്‍ ശ്രമിച്ചു എന്നതാണ് വസ്തുത. അതിനെ ഞങ്ങള്‍ രാഷ്ട്രീയമായി തന്നെ നേരിടും. തകര്‍ക്കുക എന്നതാണ് ഉദേശം. അങ്ങനെയൊന്നും തകര്‍ക്കാന്‍ കഴിയുന്നതല്ല എല്‍ഡിഎഫിന്റെ രാഷ്ട്രീയജീവിതം.”
”കേന്ദ്ര ഏജന്‍സി എന്ന് പറയുന്നത് നിയമപരമായി ചെയ്യാന്‍ ബാധിതപ്പെട്ടവരാണ്. അവര്‍ നിയമപ്രകാരം തന്നെ കാര്യങ്ങള്‍ നിര്‍വഹിക്കണം. അതിന് ആവശ്യമായ എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. പക്ഷെ ചില ഉദ്യോഗസ്ഥന്മാര് നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്യുകയാണ്.
അതിന് അവര്‍ക്ക് എവിടെ നിന്നാണ് അവകാശം. ഇന്നയാള്‍ക്ക് എതിരെ മൊഴി നല്‍കണം, അങ്ങനെയെങ്കില്‍ നിങ്ങളെ കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് പറയാന്‍ ഏജന്സിയില്പ്പെട്ടയാള്ക്ക് അധികാരമുണ്ടോ?
ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കെതിരെയുള്ള ഗൂഢാലോചനയല്ലേ അത്. അങ്ങനെ ഗൂഢാലോചന നടത്താന്‍ പാടുണ്ടോ ഉദ്യോഗസ്ഥന്. കാര്യങ്ങള്‍ പുറത്തുവരുന്നു. അപ്പോള്‍ അതിനെതിരായ നടപടികള്‍ സ്വീകരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിക്ക് എതിരല്ല.
കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥനായത് കൊണ്ട് ഒരാള്‍ക്ക് നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ അധികാരമില്ല. സര്‍ക്കാര്‍ കേന്ദ്രഏജന്സിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യമാണ്. അതില്‍ എന്‍ഐഎ അടക്കം വന്നു.
അവര്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും ചെയ്തു. അവര്‍ അന്വേഷിക്കുന്നത് നമ്മള് നോക്കിയിട്ടില്ല. കൃത്യമായ അന്വേഷണം നടന്നു.
ആ അന്വേഷണത്തെ വേറെ വഴിക്ക് തിരിച്ചുവിടണമെന്ന് ആഗ്രഹിക്കുന്ന ചില ശക്തികള്‍ നാട്ടിലുണ്ടായി. തെറ്റായ കാര്യങ്ങള്‍ നടക്കുമ്പോള്‍ അതിന് വഴങ്ങി കൊടുക്കുമെന്ന് ആരും പ്രതീക്ഷിക്കരുത്. അത് ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല.”
ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ഭരണത്തില്‍ വരുകയാണെങ്കില്‍ അതിന് നേതൃത്വം ആര്‍ക്കാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ആര് നേതൃത്വം വഹിക്കണമെന്ന കാര്യം തീരുമാനിക്കൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക