കേരളത്തിലെ വ്യാജവോട്ടര്പ്പട്ടികയില് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടും. ഉച്ചയ്ക്ക് 12.30ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് പരാതി നല്‍കും. വ്യാജ വോട്ടര്‍പ്പട്ടിക മുന്‍കൂട്ടി പ്ലാന്ചെയ്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.
തിരഞ്ഞെടുപ്പ് കമ്മിഷന് ഗൗരവമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനവികാരം അട്ടിമറിക്കാന്‍ സിപിഎം വ്യാജ വോട്ട് ചേര്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.
മഷി മായ്ക്കാനുള്ള രാസവസ്തുക്കള്‍ സിപിഎം വിതരണം ചെയ്യുന്നു. ഇന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും. ഒരാള്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ യു.ഡി.എഫിന് 110 സീറ്റ് ലഭിക്കും.
അതിനിടെ, ആഴക്കടല്‍ വിവാദത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിന് തയാറാണോ എന്ന് ചെന്നിത്തല മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
അന്തസുണ്ടെങ്കില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകണം. മേഴ്സിക്കുട്ടിയമ്മയുടെയും പിണറായിയുടെയും പൊള്ളത്തരം അതോടെ പുറത്താകുമെന്നും ചെന്നിത്തല എറണാകുളത്ത് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക