അസമിൽ വിമതരായി മത്സരിയ്ക്കുന്ന നേതാക്കൾക്കെതിരെ നടപടിയുമായി ബിജെപി. വിമതരായി മത്സരിക്കാനുറപ്പിച്ച ഏഴ് നേതാക്കൾക്കെതിരെയാണ് ബിജെപി നടപടി സ്വീകരിച്ചത്. ഇവർക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സര രംഗത്തെത്തുകയായിരുന്നു. ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരരംഗത്തെത്തിയതിനെ തുടർന്നാണ് ഏഴു നേതാക്കൾക്കുമെതിരെ നടപടിയെടുത്തത്.
കോവിഡ് നിയന്ത്രണങ്ങൾ മാത്രം, ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല ; തൃശൂർ പൂരം നടത്താൻ അനുമതി
ഏഴ് നേതാക്കളെയും ബിജെപി പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഏഴു വർഷത്തേയ്ക്കാണ് നേതാക്കന്മാരെ പുറത്താക്കിയിരിക്കുന്നത്. മുൻ ഡെപ്യൂട്ടി സ്പീക്കർ ദിലീപ് കുമാർ പോൾ ഉൾപ്പെടെ 15 നേതാക്കളെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനായി ജയിലില്‍ കിടാനെന്ന വാദം കള്ളം , മോദി പെരുംനുണയനെന്ന് കനയ്യ കുമാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക